ബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 18 മാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചു.

ബെംഗളൂരു: നഗരത്തിലെ സാങ്കി റോഡിലുള്ള സമ്മിറ്റ് അപ്പാർട്ടുമെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു കുട്ടി മരിച്ചു .

ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടുത്തത്തിൽ നേപ്പാളിലെ ദമ്പതികളായ പുഷ്കർ കുമാറിന്റെയും ജ്യോതികുമാരിയുടെയും 18 മാസം പ്രായമുള്ള മകൾ അനുവാണ് മരിച്ചത്.

ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

  ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; 

പുഷ്കർ കുമാറും ജ്യോതികുമാരിയും മകൾ അനുവും കഴിഞ്ഞ 8 വർഷമായി ബാംഗ്ലൂരിൽ താമസിക്കുകയാണ്.

ഒരു അപ്പാർട്ട്മെന്റിലെ ചെറിയ മുറിയിലാണ് കുടുംബം താമസിച്ചിരുന്നത്.

കുട്ടിയെ വീട്ടിൽ നിർത്തി മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു. ഈ സമയത്ത്, ഷോർട്ട് സർക്യൂട്ട് കാരണം തീപിടുത്തമുണ്ടാവുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചിയുടെ 'മഹാരാജാവ്' എത്തി; തീരദേശത്തെ ചന്തകളിൽ ഇനി 'ഇഷ്വാണ'യുടെ വാഴ്ച.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us