നടൻ സന്തോഷ് ബാലരാജിന്റെ മൃതദേഹം പിതാവിന്റെ ശവകുടീരത്തിന് സമീപം ക്രിസ്ത്യൻ പാരമ്പര്യപ്രകാരം സംസ്കരിച്ചു.

ബെംഗളൂരു: നിർമ്മാതാവ് ആനേക്കൽ ബാലരാജിന്റെ മകൻ സന്തോഷ് ബാലരാജ് (34 ) ന്റെ സംസ്കാരം നിർവഹിച്ചു. മഞ്ഞപ്പിത്തം ബാധിച്ചതാണ് സന്തോഷ് ബാലരാജ് അന്തരിച്ചത്. മൂന്ന് വർഷം മുമ്പ് ഒരു അപകടത്തിൽ ആനേക്കൽ ബാലരാജിനെ നഷ്ടപ്പെട്ട കുടുംബം ഇപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട മകനെ നഷ്ടപ്പെട്ട ദുഃഖത്തിലാണ്. സന്തോഷ് ബാലരാജിന്റെ അന്ത്യകർമങ്ങൾ ബുധനാഴ്ച ജന്മനാട്ടിൽ നടന്നു. ക്രിസ്ത്യൻ പാരമ്പര്യമനുസരിച്ചാണ് അന്ത്യകർമങ്ങൾ നടത്തിയത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ അന്ത്യകർമങ്ങളിൽ പങ്കെടുത്തു. സന്തോഷ് ബൽരാജിന്റെ മൃതദേഹം പിതാവിന്റെ ശവകുടീരത്തിന് സമീപം സംസ്കരിച്ചു.

Read More

ബെംഗളൂരുവിൽ ഗുണ്ടകളുടെ ആക്രമണത്തിൽ നിരപരാധിയായ യുവാവ് കൊല്ലപ്പെട്ടു.

ബെംഗളൂരു: ബെംഗളൂരുവിലെ പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ മദ്യപിച്ച നാല് ഗുണ്ടകൾ നിരപരാധിയെ കഠാര കൊണ്ട് കുത്തിക്കൊലപ്പെടുത്തി. ഗുണ്ടകളായ വിശാൽ,നവീൻ, ഹേമന്ത്, പുനീത് എന്നിവർ പീനിയ ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാർമെന്റ്‌സിന് സമീപം മദ്യപിച്ച് ബഹളം വച്ചു. ഇത് ചോദ്യം ചെയ്തവരെ സംഘം ആക്രമിക്കുകയായിരുന്നു. ഈ സമയത്ത്, കൂട്ടുകാരോടൊപ്പം നടന്നു പോകുകയായിരുന്ന പ്രേമിനെ സംഘം തടഞ്ഞുനിർത്തി. അവർ അനാവശ്യമായി പ്രേമുമായി വഴക്കുണ്ടാക്കുകയും ഒരു കഠാര കൊണ്ട് യുവാവിനെ കുത്തുകയും ചെയ്തു. പ്രേമിന്റെ സുഹൃത്ത് മാദേഷ് ഇടപെട്ട് വഴക്ക് അവസാനിപ്പിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെ ഡോക്ടർമാർ പ്രേമിനെ…

Read More

ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം; കുടുങ്ങിയവരില്‍ മലയാളികളും

മേഘവിസ്‌ഫോടനത്തെയും മിന്നല്‍പ്രളയത്തെയും തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരില്‍ മലയാളികളും. ടൂര്‍ പാക്കേജിന്റെ ഭാഗമായി പോയവരില്‍ 28 മലയാളികള്‍ ഉണ്ട്. ഇതില്‍ 20 പേര്‍ മുംബൈയില്‍ താമസമാക്കിയ മലയാളികളാണ്. ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഘം ഹോട്ടലില്‍ നിന്നും ഗംഗോത്രിയിലേക്ക് തിരിച്ചത്. എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആണ്. എന്നാല്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണെന്ന്ഉത്തരാഖണ്ഡില്‍ നിന്നുള്ള മലയാളി ദിനേശ് മയ്യനാട്  സ്ഥിരീകരിച്ചു. ഗോപാലകൃഷ്ണന്‍, ശ്രീരഞ്ജിനി ദേവി, നാരായണന്‍ നായര്‍, ശ്രീദേവി പിള്ള, ശ്രീകല ദേവി, അക്ഷയ് വേണുഗോപാല്‍, വിവേക് വേണുഗോപാല്‍, അനില്‍ മേനോന്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ളവര്‍.…

Read More

നഗരത്തിലെ ഹോസ്റ്റലുകളിലുള്ള സീലിംഗ് ഫാനുകളിൽ ആത്മഹത്യാ വിരുദ്ധ ഉപകരണം സ്ഥാപിക്കും

ബെംഗളൂരു: ഹോസ്റ്റലുകളിലെ സീലിംഗ് ഫാനുകളിൽ ആത്മഹത്യാ പ്രതിരോധ ഉപകരണങ്ങൾ സ്ഥാപിക്കാൻ തീരുമാനം. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ( ആർജിയുഎച്ച്എസ് ) ആണ് ഈ സുപ്രധാന നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളിൽ തൂങ്ങിമരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (മിംസ്) രണ്ട് വിദ്യാർത്ഥികൾ രണ്ടാഴ്ചയ്ക്കുള്ളിൽ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചതിനെ തുടർന്നാണ് രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സർവകലാശാല ഈ ഈ വിഷയത്തിൽ പഠനം നടത്തുകയും സുപ്രധാന തീരുമാനം എടുക്കുകയാണ് ചെയ്തത്.…

Read More

ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്: ഞെട്ടിക്കുന്ന കൊലപാതക കാരണം തുറന്ന് പറഞ്ഞ് പ്രതികൾ

ബെംഗളൂരു: ബന്നാർഘട്ടയ്ക്ക് സമീപം നിഷ്ചിത് എന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ കേസിൽ കൂടുതൽ വെളിപ്പെടുത്തൽ. സംഭവത്തിൽ രണ്ട് പേർ ഇതിനകം അറസ്റ്റിലായി. ഇപ്പോൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന്റെ കാരണം പുറത്തുവന്നിട്ടുണ്ട്. പോലീസ് അന്വേഷണത്തിൽ, പ്രതി ഗുരുമൂർത്തി ഒരു മനോരോഗിയാണെന്ന് വ്യക്തമായി. മനോരോഗിയായ പ്രതി ഗുരുമൂർത്തി ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടി എതിർത്തപ്പോൾ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തി മൃതദേഹം കത്തിച്ചു. പിന്നീട്, കൊലപാതകം മറച്ചുവെക്കാൻ, തട്ടിക്കൊണ്ടുപോകൽ കഥ കെട്ടിച്ചമച്ചു. കുട്ടിയുടെ കുടുംബത്തെ വിളിച്ച് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ബെംഗളൂരുവിലെ…

Read More

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചു; ശ്വേതമേനോൻ എതിരെ കേസ് എടുത്ത് പോലീസ്

കൊച്ചി; അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന് പരാതിയിൽ ശ്വേതമേനോന് എതിരെ കേസ് എടുത്ത് പോലീസ്. കോടതി അന്വേഷണത്തിന് ഉത്തരവ് ഇട്ടത് പ്രകാരമാണ് പോലീസ് കേസ് എടുത്തത്. മാർട്ടിൻ മെനാച്ചേരി എന്നയാളുടെ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രതി സാമ്പത്തിക ലാഭത്തിനുവേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉൾപ്പെടെ നഗ്നത പ്രദർശിപ്പിച്ച് അഭിനയി​ച്ചു, സോഷ്യൽ മീഡിയയിലൂടെയും പോൺ ​സൈറ്റുകളിലൂടെയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണ് പോലീസ് എഫ്ഐആറിൽ…

Read More

റെക്കോര്‍ഡ് ഉയരത്തില്‍; വീണ്ടും 75,000 കടന്ന് സ്വർണവില

jewellery

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 75000 കടന്നു. ഇന്ന് പവന് 80 രൂപ വര്‍ധിച്ചതോടെ ജൂലൈ 23ന് രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് ആയ 75,040ലേക്കാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് പത്തു രൂപയാണ് വര്‍ധിച്ചത്. 9380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചു ദിവസത്തിനിടെ…

Read More

യുവ വെറ്ററിനറി ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബംഗളുരു : മം​ഗളൂരുവിൽ യുവ വെറ്ററിനറി ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ ബപ്പലഗുഡ്ഡെ സ്വദേശി കീർത്തന ജോഷി (27)യെയാണ് തിങ്കളാഴ്ച രാത്രി മംഗളൂരുവിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കീർത്തന ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നി​ഗമനം. ചാർട്ടേഡ് അക്കൗണ്ടന്റ് ഗണേഷ് ജോഷിയുടെ മകളാണ് കീർത്തന. കീർത്തന ജോഷിയുടെ മൃതദേഹം പുത്തൂരിലെ വസതിയിൽ എത്തിച്ചു. വെറ്ററിനറി സയൻസിൽ എംഡി പൂർത്തിയാക്കിയ ഡോ. കീർത്തന ജോഷി പുത്തൂർ, കൊല്ലൂർ, മംഗളൂരു എന്നിവിടങ്ങളിൽ സ്വകാര്യമായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. അമ്മ വീണ ജോഷി, സഹോദരി ഡോ. മേഘന…

Read More

സ്‌പൈസ് ജെറ്റ് വിമാനത്തിലെ നാല് ജീവനക്കാരെ സൈനിക ഉദ്യോഗസ്ഥൻ മർദ്ദിച്ചു

വിമാനത്താവളത്തില്‍ അധിക ലഗേജിന് ഫീസ് ചോദിച്ചതിന് സൈനിക ഉദ്യോഗസ്ഥന്‍ വിമാനക്കമ്പനി ജീവനക്കാരനെ മര്‍ദിച്ചു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ നാല് സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ജീവനക്കാര്‍ക്ക് നട്ടെല്ലിന് പൊട്ടല്‍ ഉള്‍പ്പെടെ ‘ഗുരുതരമായ പരിക്ക്’ സംഭവിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ജൂലൈ 26 ന് ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് പറക്കുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനമായ എസ്‌ജി-386 ന്റെ ബോർഡിംഗ് ഗേറ്റിലാണ് സംഭവം നടന്നത്. സ്‌പൈസ് ജെറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഈ സംഭവം വൈറലായി. വിമാനത്തിന്റെ…

Read More

ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ‌ ശ്രമിച്ച ഭർത്താവ് പൊള്ളലേറ്റ് മരിച്ചു

ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ചെമ്പനരുവി ഒരേക്കർ കോളനിയിൽ ശ്രീതങ്കത്തിൽ ഷഫീക്ക് (32) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശരീര മാസകലം പൊള്ളലേറ്റ ഷഫീഖിന്റെ ഭാര്യ ശ്രീതു (27) ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈ 31 ന് വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. കുഞ്ഞിന് മുലയൂട്ടികൊണ്ടിരുന്ന ശ്രീതുവിനെ മുറിക്കുള്ളിലേക്ക് വിളിച്ചു കയറ്റി കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ഷഫീക്ക് സ്വയം തീകൊളുത്തുകയായിരുന്നു.

Read More