ബെംഗളൂരു : ചിക്കമഗളൂരുവിലെ കൊട്ടിഗരയിലുള്ള വിക്രത്തിന്റെ കടയിലേക്ക് ദിവസവും കൊണ്ടുവരുന്ന കവർപാലിൽ 10-20 ലിറ്റർ പാൽ മോഷണംപോകുന്നത് പതിവാകുകയായിരുന്നു.
മോഷ്ടാവിനെ കണ്ടെത്താൻ വിക്രം നടത്തിയ അന്വേഷണം ചെന്നെത്തിയത് സമീപത്തുള്ള പശുവിൽ. ദിവസവും പുലർച്ചെയെത്തി കവർപാൽ അകത്താക്കിയിരുന്നത് പശുവാണെന്ന് തെളിയുകയായിരുന്നു.
പാൽ അടങ്ങുന്ന ട്രേ പുലർച്ചെ കടയുടെ മുന്നിൽ പാൽക്കാരൻ വെക്കുന്നതും പിന്നീട് വിക്രം കടതുറക്കാൻ എത്തുമ്പോൾ എടുത്തുകൊണ്ടു പോകുകയുമാണ് പതിവ്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി 20, 40 കവർ മോഷണം പോകുകയായിരുന്നു. സിസിടിവി ക്യാമറ ദൃശ്യം പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് പശുവാണെന്ന് വ്യക്തമായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.