ഉത്തർപ്രദേശ് : ബി.ജെ.പി ഓഫിസിൽ വെച്ച് പ്രവർത്തകയ്ക്ക് ഒപ്പമുള്ള അശ്ലീല വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിതിന് പിന്നാലെ ഗോണ്ട ജില്ല പ്രസിഡന്റ് അമർ കിഷോർ കശ്യപിനെ പുറത്താക്കി പാർട്ടി.
ഏപ്രിൽ 12നാണ് സംഭവം. വിഷയത്തിൽ ആരോപണ വിധേയനായ വ്യക്തി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും കടുത്ത അച്ചടക്കലംഘനമായതിനാൽ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശത്തെത്തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് നാരായൺ ശുക്ലയാണ് ഈ കാര്യം വ്യക്തമാക്കിയത്.
ഏപ്രിൽ 12ന് രാത്രി 9.34ന് അമർ കിഷോർ കശ്യപ് ബി.ജെ.പി ഓഫിസിൽ എത്തുന്നതും, പിന്നാലെ ഒരു സ്ത്രീ കാറിൽ നിന്നിറങ്ങി മുകളിലേക്ക് പോയി ഇരുവരും കോണിപ്പടിയിൽ വെച്ച് നടത്തിയ അശ്ലീലരംഗങ്ങളുമായിരുന്നു വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നത്. വിഷയം വലിയ വിവാദമായതിന് പിന്നാലെയാണ് നടപടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.