ബെംഗളൂരു : ഫൈനൽ മത്സരത്തിന് മുമ്പ് തന്നെ വിജയാഘോഷം നടത്താൻ ആർ.സി.ബിക്ക് അനുമതി നൽകിയെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഫൈനൽ നടക്കുന്ന ദിവസം ആറ് മണിക്ക് വിക്ടറി പരേഡിനുള്ള അനുമതി തേടി ആർ.സി.ബി അധികൃതർ അപേക്ഷ നൽകി.
ഏഴരയോടെയാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. വിധാൻസൗധക്ക് മുമ്പിൽ പ്രതിഷേധം നടത്താനായിരുന്നു അനുമതി തേടിയത്. സർക്കാർ ഈ രീതിയിൽ പെരുമാറുന്നത് തുടർന്നാൽ ഉദ്യോഗസ്ഥർക്ക് പ്രവർത്തിക്കാൻ കഴിയില്ല. സ്വന്തം തെറ്റുകൾ മറയ്ക്കാൻ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കുന്നത് ശരിയല്ല. സർക്കാർ ജാഗ്രത പാലിക്കണമായിരുന്നു. സംഭവത്തിന്റെ മൂലകാരണം മറ്റൊന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാര തുക ഉയർത്തി കർണാടക സർക്കാർ. നേരത്തെ പ്രഖ്യാപിച്ച തുക പത്ത് ലക്ഷമായിരുന്നു. എന്നാൽ ഇപ്പോൾ 25 ലക്ഷമായി ഉയർത്തിയിരിക്കുകയാണ് സിദ്ധരാമയ്യ സർക്കാർ ചെയ്തിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.