ബെംഗളൂരു: വാരാന്ത്യ ദിനങ്ങളും മൂന്ന് അവധി ദിനങ്ങൾ കൂടി ആയതിനാൽ വിവിധ റോഡുകളിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ X വഴി നൽകുകയും ബദൽ വഴികൾ വഴി സഞ്ചരിക്കാൻ പൊതുജങ്ങളോട് പോലീസ് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. https://x.com/KRPURATRAFFIC/status/1905160703012483289?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1905160703012483289%7Ctwgr%5E9efcbf1000bb95c60e39cebecf03863286921e2c%7Ctwcon%5Es1_&ref_url=https%3A%2F%2Ftv9kannada.com%2Fkarnataka%2Fbengaluru%2Fbangalore-traffic-police-impose-traffic-restrictions-on-flyovers-from-11-pm-to-6-am-know-more-updates-here-997764.html ഉഗാദി, റംസാൻ ഉത്സവങ്ങളും വാരാന്ത്യവും കാരണം കൂടുതൽ ആളുകൾ വാഹനങ്ങളിൽ പുറത്തെ ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നതിനാൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്നും ട്രാഫിക് പോലീസ് ഒരു എക്സ് സന്ദേശത്തിൽ പറഞ്ഞു, പൊതുജനങ്ങളുടെ സഹകരണവും അവർ അഭ്യർത്ഥിച്ചു.
Read MoreMonth: March 2025
താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ആറാം ഹെയര്‍പിന്‍ വളവില്‍ ബസ് കുടുങ്ങിയതിനെ തുടര്‍ന്നാണ് ഗതാഗതം തടസപ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് തകരാറിലായത്. വെള്ളിയാഴ്ച പുലർച്ചെ നാലിനാണ് സംഭവം. ചെറിയ വാഹനങ്ങള്‍ വണ്‍ വേ ആയി കടത്തിവിട്ടു. ആറ് മണിക്കൂറോളം കടുത്ത ഗതാഗതതടസ്സമുണ്ടായി. ഹൈവേ പോലീസും ചുരം സംക്ഷണ സമിതിയംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. 11 മണിയോടെ ഗതാഗത തടസ്സം പരിഹരിച്ച് വാഹനങ്ങള്‍ കടത്തിവിട്ടു.
Read Moreരാജ്യത്തെ രണ്ടാമത്തെ വാട്ടർ മെട്രോ പദ്ധതി മംഗളൂരുവിൽ:
ബെംഗളൂരു: മംഗലാപുരം വാട്ടർ മെട്രോ ഒരു അഭിലാഷ പദ്ധതിയാണ്. ഈ പദ്ധതി പൂർത്തീകരണത്തോടടുക്കുകയാണ്. പൂർത്തിയായാൽ രാജ്യത്തെ രണ്ടാമത്തെ വാട്ടർ മെട്രോ പദ്ധതി 2026 ൽ സംസ്ഥാനത്ത് ആരംഭിക്കും. മെട്രോ ഗതാഗതത്തിന് സമാനമായി, ആളുകളെ കൊണ്ടുപോകാൻ വെള്ളത്തിൽ ഓടുന്ന ഒരു മെട്രോ സർവീസാണ് വാട്ടർ മെട്രോ പദ്ധതി. രാജ്യത്തെ ആദ്യത്തെ ജല മെട്രോ സർവീസ് കേരളത്തിലെ കൊച്ചിയിലാണ് ആരംഭിച്ചത്. അതുപോലെ, മംഗളൂരുവിൽ വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ മുൻപേ പ്രഖ്യാപിച്ചിരുന്നു. എല്ലാം പദ്ധതി പ്രകാരം നടന്നാൽ, രാജ്യത്ത് ജല മെട്രോ ഗതാഗതം ഉള്ള രണ്ടാമത്തെ…
Read Moreമാസപ്പടി കേസ്: ഹർജികൾ തള്ളി ഹൈക്കോടതി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണമില്ല,
കൊച്ചി∙ സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണമില്ല. മാത്യു കുഴൽനാടനും ഗീരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്.
Read Moreഉഗാദി ഉത്സവകാലത്ത് മാംസത്തിന് ആവശ്യക്കാർ ഏറി: ഒരു ദിവസം കൊണ്ട് മോഷ്ടാക്കൾ മോഷ്ടിച്ചത് നൂറിലധികം പന്നികളെ
ബെംഗളൂരു : കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബെംഗളൂരു റൂറൽ ജില്ലയിൽ നൂറ് പന്നികളെ മോഷ്ടിച്ചു. പന്നിക്കൂടുകൾ തകർത്ത് അകത്തുകടക്കുന്ന കള്ളന്മാർ ടാറ്റാ ഏസ് വാഹനത്തിലാണ് മോഷ്ടിക്കുന്നത്. മോഷ്ടാക്കളുടെ പ്രവൃത്തി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചിക്കബെല്ലാപൂർ ജില്ലയിലെ ദൊഡ്ഡബെല്ലാപൂർ താലൂക്കിലെ ഭിന്നമംഗല ഗ്രാമത്തിലാണ് ഒറ്റ ദിവസം കൊണ്ട് രണ്ട് ഇടങ്ങളിൽ നിന്നായി 80ലധികം പന്നികളെ മോഷ്ടിച്ചത്. ഭൈരസാന്ദ്ര ഗ്രാമത്തിലെ ദിവാകർ എന്ന കർഷകന്റെ ഫാംഹൗസിന് സമീപമുള്ള ഒരു പന്നി ഷെഡ് തകർത്ത് കള്ളന്മാർ 30 പന്നികളെ മോഷ്ടിച്ചു. പന്നി ഷെഡിന് കുറുകെ നിർത്തിയിട്ടിരുന്ന കർഷകന്റെ ബൊലേറോ വാഹനം ഒരു…
Read Moreഎമ്പുരാന്‍ കാണുന്നുണ്ട് ; ടീമിന് ആശംസയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം; എമ്പുരാന്‍ ടീമിന് ആശംസയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. മോഹന്‍ലാലിനൊപ്പം ഉള്ള ചിത്രം ഉള്‍പ്പെടെയാണ് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. മോഹന്‍ലാല്‍ – പൃഥ്വിരാജ് ടീമിന് ആശംസകള്‍. വരും ദിനങ്ങളില്‍ ഞാനും എമ്പുരാന്‍ കാണുന്നുണ്ട്. എന്ന് അദ്ദേഹം ചിത്രം പങ്കുവച്ച് കുറിച്ചു. അതേസമയം സിനിമ തീയേറ്ററിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അച്ഛനെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ച് പൃഥ്വിരാജ് രംഗത്തെത്തി. ‘അച്ഛാ…നിങ്ങള്‍ കാണുന്നുണ്ടെന്ന് എനിക്ക് അറിയാം’ എന്ന ക്യാപ്ഷനില്‍ എമ്പുരാന്റെ പോസ്റ്ററിനൊപ്പമാണ് പൃഥ്വി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം റിലീസിന് മുന്‍പേ കളക്ഷന്‍ റെക്കോര്‍ഡില്‍ പുതിയ…
Read Moreനവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ച് വലിച്ച നിലയില്‍; ദമ്പതികള്‍ കസ്റ്റഡിയില്‍
ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം. ഏലതോട്ടത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നായ്ക്കള്‍ കടിച്ച് വലിച്ച നിലയിലായിരുന്നു. രാജാക്കാട് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളെ കസ്റ്റഡിയിലെടുത്തു ശനിയാഴ്ചയാണ് കുഞ്ഞ് ജനിച്ചതെന്ന് ദമ്പതികള്‍ പറയുന്നു. കുഞ്ഞ് ജനിച്ചപ്പോള്‍ ജീവനില്ലായിരുന്നുവെന്നും തുടര്‍ന്ന് കുഴിച്ചിട്ടതാണെന്നുമാണ് ഇവര്‍ പറയുന്നത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് രാജാക്കാട് പോലീസ് പറഞ്ഞു. പൂനം സോറന്‍ എന്ന യുവതിയെയും ഇവരുടെ ഭര്‍ത്താവ് മോത്തിലാല്‍ മുര്‍മു എന്നയാളുമാണ് കസ്റ്റഡിയിലായിരിക്കുന്നത്. പൂനം…
Read Moreഎംപുരാനെതിരെ ബഹിഷ്കരണ ആഹ്വാനം; മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ സംഘ്പരിവാർ സൈബർ ആക്രമണം
കൊച്ചി: എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണവുമായി സംഘ്പരിവാർ അനുകൂലികൾ. സോഷ്യൽമീഡിയകളിലൂടെയാണ് വൻതോതിലുള്ള സൈബർ ആക്രമണവും അധിക്ഷേപവും അസഭ്യവും ചൊരിയുന്നത്. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ, എംപുരാൻ സിനിമ ബഹിഷ്കരിക്കാനും ആഹ്വാനവുമുണ്ട്. നിരവധി സംഘ്പരിവാർ അനുകൂല വ്യക്തികൾ എംപുരാൻ ടിക്കറ്റ് ക്യാൻസൽ ചെയ്ത സ്ക്രീൻഷോട്ടുകൾ പങ്കുവച്ചും നടന്മാർക്കെതിരെ അധിക്ഷേപം നടത്തുന്നുണ്ട്. ഹിന്ദുത്വനേതാവ് പ്രതീഷ് വിശ്വനാഥ്, ബിജെപി പ്രവർത്തക ലസിത പാലക്കൽ അടക്കമുള്ളവർ പൃഥ്വിരാജിനെതിരെ സോഷ്യൽമീഡിയയിൽ കുറിപ്പുമായി…
Read Moreശ്രദ്ധിക്കുക നഗരത്തിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ബെംഗളൂരുവിൽ പോലീസ് ജാഗ്രത ശക്തമാക്കി
ബെംഗളൂരു : ഈമാസമൊടുവിൽ ബെംഗളൂരു നഗരത്തിൽ ഭീകരാക്രമണംനടത്താൻ ചിലർ പദ്ധതിയിടുന്നതായി പോലീസിന്റെ രഹസ്യാന്വേഷണവിഭാഗത്തിന് വിവരംലഭിച്ചു. ഇതേത്തുടർന്ന് പോലീസ് ജാഗ്രത കർശനമാക്കി. റെയിൽവേ സ്റ്റേഷനുകളിലോ ആരാധനാലയങ്ങളിലോ നേരിട്ടുള്ള ആക്രമണമോ ഐഇഡി സ്ഫോടനമോ ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇതേത്തുടർന്ന് നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിലും താമസിക്കാനെത്തുന്നവരിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. കുംബാൽഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥാപനയുടമകൾക്ക് പോലീസ് നോട്ടീസുനൽകി. താമസിക്കാനെത്തുന്നവരുടെ വിവരങ്ങൾ ദിവസവും പോലീസ് സ്റ്റേഷനിൽ എത്തിക്കണം. മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയുള്ള രജിസ്റ്റർ സൂക്ഷിക്കണം. ഇതിന്റെ ഒരു…
Read Moreഅന്യസംസ്ഥാന വാഹനങ്ങളുടെ പരിശോധന കർശനമാക്കി ഗതാഗതവകുപ്പ്: നികുതിയിനത്തിൽ പിരിച്ചെടുക്കുന്നത് കോടികൾ
ബെംഗളൂരു : മറ്റുസംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത് നികുതിയടയ്ക്കാതെ കർണാടകത്തിൽ ഓടുന്ന വാഹനങ്ങൾക്കെതിരേ നടപടി ശക്തമാക്കി ഗതാഗതവകുപ്പ്. മാർച്ച് ഒന്നുമുതൽ 20വരെ ബെംഗളൂരുവിൽ നടത്തിയ പരിശോധനയിൽ നികുതിയിനത്തിലും പിഴയിനത്തിലുമായി 40.2 കോടി രൂപ പിരിച്ചെടുത്തു. നികുതിയിനത്തിൽ 39.8 കോടിയും പിഴയിനത്തിൽ 2.5 ലക്ഷം രൂപയുമാണ് പിരിച്ചെടുത്തത്. 544 കേസുകളെടുക്കുകയും 244 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കർണാടകത്തിനുപുറത്ത് രജിസ്റ്റർചെയ്ത് കൃത്യമായ നികുതിയടയ്ക്കാതെ ബെംഗളൂരുവിൽ ഓടുന്ന വാഹനങ്ങൾക്കെതിരേ നടപടി ശക്തമാക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇലക്ട്രോണിക്‌സിറ്റിയിൽ 11.7 കോടി രൂപയും ബെംഗളൂരു ഈസ്റ്റിൽ 9.4 കോടി രൂപയും കെആർ…
Read More