റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളമുള്ള 60 സ്റ്റേഷനുകളിലാണ് പുതിയ മാറ്റത്തിനായി ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നത്. മഹാകുംഭ മേളയ്‌ക്കിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് പുറത്ത് കാത്തിരിപ്പ് കേന്ദ്രങ്ങളൊരുക്കും. ട്രെയിന്‍ സ്റ്റേഷനിലെത്തിയാല്‍ മാത്രമേ പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകളേ കടത്തിവിടുകയുള്ളൂ.ന്യൂഡൽഹി, ആനന്ദ് വിഹാർ, വാരണാസി, അയോധ്യ, പട്‌ന സ്റ്റേഷനുകളിൽ പദ്ധതികൾ ഇതിനകം ആരംഭിച്ചു.ഈ സ്റ്റേഷനുകളിൽ റെയിൽവേ പൂർണ്ണമായ ആക്‌സസ് നിയന്ത്രണം ഏർപ്പെടുത്തും, സ്ഥിരീകരിച്ച റിസർവ് ചെയ്ത ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്‌ഫോമുകളിലേക്ക് അനുവദിക്കൂ, കൂടാതെ എല്ലാ അനധികൃത പ്രവേശന പോയിന്റുകളും സീൽ ചെയ്യുമെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു.
കൂടാതെ, എല്ലാ സ്റ്റേഷനുകളിലും 12 മീറ്റർ (40 അടി), 6 മീറ്റർ (20 അടി) വീതിയുള്ള പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ (FOB-കൾ) സ്ഥാപിക്കും. കുംഭമേളയില്‍ ഇത്തരം വീതി കൂടിയ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് തിരക്ക് നിയന്ത്രണത്തിന് ഫലപ്രദമായിരുന്നുവെന്നാണ് കണ്ടെത്തല്‍.
സ്റ്റേഷനുകളിലും സമീപ പ്രദേശങ്ങളിലും ധാരാളം ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം വർദ്ധിപ്പിക്കാനും റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. പ്രധാന സ്റ്റേഷനുകളിൽ വാർ റൂമുകൾ സ്ഥാപിക്കും, എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലെയും ഉദ്യോഗസ്ഥരെ കോര്‍ഡിനേറ്റ് ചെയ്ത് തിരക്ക് നിയന്ത്രിക്കുന്നതിനാണ് ഈ വാര്‍ റൂമുകള്‍ സ്ഥാപിക്കുന്നത്.
ഓരോ പ്രധാന സ്റ്റേഷനിലും ഒരു സ്റ്റേഷന്‍ ഡയറക്ടര്‍ ഉണ്ടായിരിക്കും. സാമ്പത്തിക തീരുമാനങ്ങള്‍ ഉടനടി എടുക്കാന്‍ അധികാരമുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും ഈ ഡയറക്ടര്‍. സ്റ്റേഷൻ ശേഷിയും ട്രെയിൻ ലഭ്യതയും അടിസ്ഥാനമാക്കി ടിക്കറ്റ് വിൽപ്പന നിയന്ത്രിക്കാനുള്ള അധികാരവും സ്റ്റേഷൻ ഡയറക്ടർക്കുണ്ടാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]