വന്യജീവിസങ്കേതങ്ങൾക്കരികെ മദ്യശാലകൾ; നടപടിവേണമെന്ന് ആവശ്യം ; പ്രതിഷേധവുമായി പരിസ്ഥിതിസംരക്ഷകരും

ബംഗളുരു : നാഗർഹോളെ കടുവസങ്കേതത്തിനരികെയുള്ള മദ്യശാലകൾ പൂട്ടാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയ കടുവസംരക്ഷണ അതോറിറ്റി.

വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അതോറിറ്റി ബെംഗളൂരു റീജണൽ ഓഫീസ് കർണാടക വനംവകുപ്പ് ചീഫ് വൈൽഡ് വാർഡന് കത്തയച്ചു.

ഇതിനുപുറമെ മൈസൂരു-കേരള അതിർത്തിയിലുള്ള വന്യജീവിസങ്കേത കേന്ദ്രമായ കബനി നദിക്കരയിലെ മദ്യശാലകൾക്കെതിരേയും നടപടിവേണമെന്ന് ആവശ്യമുയർന്നു.

കബനി നദിക്കരയിലെ മദ്യശാലകൾക്കെതിരേ ബെലഗാവി വന്യജീവിസംരക്ഷകൻ ഗിരിധർ കുൽക്കർണിയാണ് ദേശീയ കടുവസംരക്ഷണ അതോറിറ്റിക്ക് കത്തയച്ചത്. ഗിരിധർ കുൽക്കർണിയുടെ കത്തും അതോറിറ്റി വനംവകുപ്പിന് കൈമാറി.

  വിവാഹേതര ബന്ധം ചോദ്യം ചെയ്തു; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ; പ്രതിയെ പൊക്കിയത് വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്ങിന് ഒടുവില്‍

ഇവിടങ്ങളിലുള്ള മദ്യശാലകൾക്കെതിരേ പരിസ്ഥിതിസംരക്ഷണ പ്രവർത്തകരിൽനിന്നടക്കം പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് അതോറിറ്റി വിഷയത്തിലിടപെട്ടത്.

1972-ലെ വന്യജീവിസംരക്ഷ നിയമ (33എ)പ്രകാരം വന്യജീവിസങ്കേതത്തിനരികിൽ മദ്യശാലകളാരംഭിക്കുന്നത് ദേശീയ വന്യജീവി ബോർഡിന്റെ മുൻകൂർ അനുമതിപ്രകാരമേ പാടുള്ളൂവെന്നാണ്.

എന്നാൽ, ഇത്തരം മദ്യശാലകൾ പ്രവർത്തിക്കുന്നത് ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതാണെന്നാണ് അതോറിറ്റിയുടെ കത്തിൽ പരാമർശിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
[masterslider id="10"]

Related posts