ബെംഗളൂരു: മദ്ദൂർ താലൂക്കില്‍ വിവാഹിതയായ യുവതിയും വിവാഹിതയായ കാമുകനും ആത്മഹത്യ ചെയ്തു. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. മദ്ദൂർ താലൂക്കിലെ യരഗനഹള്ളി സ്വദേശിനിയായ സൃഷ്ടിയും (20) ബെള്ളൂർ സ്വദേശിയും ബന്നിഹള്ളിയിലെ പ്രസന്നയും (25) ആണ് ജീവനൊടുക്കിയത്. കോളജില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. മൂന്ന് വർഷം മുമ്പ് പ്രസന്ന, സ്പന്ദനയെന്ന യുവതിയെയും, സൃഷ്ടി യെരഗനഹള്ളിയിലെ ദിനേശനെയും ഒന്നര വർഷം മുമ്പ് വിവാഹം കഴിച്ചു. എന്നിരുന്നാലും, അവർ അവരുടെ ബന്ധം തുടരുകയായിരുന്നു. ഇതിനിടെ ഭാര്യയുടെ അവിഹിത ബന്ധം മനസിലാക്കിയ ദിനേശ് ഇക്കാര്യം സൃഷ്ടിയോട് ചോദിക്കുകയും…
Read MoreDay: 18 December 2024
‘ബെംഗളൂരു വിടാന്‍ 101 കാരണങ്ങള്‍’ വൈറലായി യുവതിയുടെ കുറിപ്പ്
ബെംഗളൂരു: ഉത്തരേന്ത്യയിലെ പ്രസിദ്ധമായ തെരുവി ഭക്ഷണമാണ് പാനിപ്പൂരി. തൈര് നിറച്ച നന്നായി മൊരിഞ്ഞ പുരിയാണ് ദഹി പൂരി, മസാല ചേർത്ത ഉരുളക്കിഴങ്ങ്, വേവിച്ച ചിക്കൻ, ചട്ണികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിങ്ങനെ വൈവിധ്യമുള്ള രുചികളിലും ഇന്ന് പാനിപ്പൂരി ലഭിക്കും. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട, ആഷിക എന്ന എക്സ് ഉപയോക്താവിന്‍റെ കുറിപ്പില്‍ നിന്നുമാണ് സംഭവങ്ങളുടെ തുടക്കം. ദഹിപ്പൂരിയെ കുറിച്ചുള്ള ആഷികയുടെ കുറിപ്പ് ഇതിനകം നാലര ലക്ഷത്തിലേറെ ആളുകള്‍ കണ്ടു കഴിഞ്ഞു. ബെംഗളൂരു വിടാൻ 101 കാരണങ്ങള്‍. ഓർഡർ ചെയ്ത ദഹി പുരിക്ക് പകരം, അക്ഷരാർത്ഥത്തില്‍ ലഭിച്ചത്…
Read Moreകുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു
ബെംഗളൂരു: 20 ദിവസം പ്രായമായ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാളെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ സിദ്ധാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഫാക്ടറിയിലെ ജീവനക്കാരനായ സല്‍മാൻ ഖാനാണ് മരിച്ചത്. സല്‍മാൻ്റെ ബന്ധുക്കളായ ഉമർ (40), സയ്യിദ് അൻസാരി (36), ഇവരുടെ സുഹൃത്ത് മുഹമ്മദ് ഷോയിബ് (27) എന്നിവരാണ്പ്രതികളെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. മദ്യപാനിയായിരുന്ന ഖാൻ പലപ്പോഴും ഭാര്യയുമായി വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം ദമ്പതികള്‍ തമ്മില്‍ തർക്കമുണ്ടായി, ഖാൻ്റെ ഭാര്യ ‘112’ ഹെല്‍പ്പ് ലൈനില്‍ വിളിച്ചു. പോലീസ് വരുന്നുണ്ടെന്നറിഞ്ഞ് ഖാൻ ഇവിടെ…
Read Moreഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന 9 വയസുകാരന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തിപ്പെട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന 9 വയസുകാന്‍ ശ്രീ തേജിന് മസ്തിഷ്‌ക മരണം സ്ഥിതീകരിച്ചു. ഹൈദരാബാദ് സിറ്റി പൊലീസാണ് വാര്‍ത്താ സമ്മേളനത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അപകടത്തില്‍ കുട്ടിയുടെ അമ്മ മരണപ്പെട്ടിരുന്നു. തിക്കിലും തിരക്കിലും പെട്ടുണ്ടായ ശ്വാസതടസ്സം മൂലം ശ്രീ തേജയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചു. വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടി ഇപ്പോഴുള്ളത്. സുഖം പ്രാപിക്കാന്‍ ഒരുപാട് സമയമെടുക്കുമെന്നാണ് ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞത്. ചികിത്സ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് കിംസ് ആശുപത്രിയില്‍…
Read Moreഅശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഇന്ത്യയുടെ ഐതിഹാസിക സ്പിന്നർ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ന് ഗാബ ടെസ്റ്റ് അവസാനിച്ചതിനു പിന്നാലെയാണ് അശ്വിന്റെ പ്രഖ്യാപനം വന്നത്. ഈ ഓസ്ട്രേലിയൻ പരമ്പരയിലും അവസാനം നടന്ന ന്യൂസിലൻഡ് പരമ്ബരയിലും അശ്വിൻ അത്ര നല്ല പ്രകടനമാായിരുന്നില്ല നടത്തിയത്. ഇതിനു പിന്നാലെയാണ് അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 106 ടെസ്റ്റുകള്‍ ഇന്ത്യക്ക് ആയി കളിച്ച അശ്വിൻ 537 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. മാത്രമല്ല ബാറ്റു കൊണ്ട് പലപ്പോഴും ഇന്ത്യയെ സഹായിച്ച അദ്ദേഹം 6 ടെസ്റ്റ് സെഞ്ച്വറികളും നേടി. 116 ഏകദിനങ്ങളില്‍ നിന്ന് 156 വിക്കറ്റും…
Read Moreനഗരത്തിൽ 24 കോടിയുടെ എം.ഡി.എം.എ. പിടിച്ചു; നൈജീരിയൻ വനിത അറസ്റ്റിൽ
ബെംഗളൂരു : നഗരത്തിൽ 24 കോടിരൂപ വിലമതിക്കുന്ന 12 കിലോഗ്രാം എം.ഡി.എം.എ. ക്രിസ്റ്റലുകൾ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ടി.സി. പാളയയിൽ താമസിക്കുന്ന നൈജീരിയൻ വനിത റോസ്‌ലിനെ (40) അറസ്റ്റുചെയ്തു. സംസ്ഥാനത്തെ ഏറ്റവുംവലിയ ലഹരിവേട്ടകളിലൊന്നാണിതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു. ടി.സി. പാളയയിൽ പലചരക്ക് കട നടത്തുകയായിരുന്നു യുവതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിദേശയുവതി ലഹരി ഇടപാടുകൾ നടത്തുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് സി.സി.ബി. നടത്തിയ പരിശോധനയിലാണ് കച്ചവടസ്ഥലത്തുനിന്ന് എം.ഡി.എം.എ. പിടിച്ചെടുത്തത്. 70 സിം കാർഡുകളും പോലീസ് പിടിച്ചെടുത്തു. ബെംഗളൂരുവിലുള്ള വിദേശപൗരന്മാർക്കും…
Read Moreജാഗ്രത പാലിക്കണം; സംസ്ഥാനത്ത് ഈ വർഷം സൈബർ തട്ടിപ്പിൽ 137% വർധന; ഈ വർഷം നഷ്ടം 2047.2 കോടി
ബെംഗളൂരു∙ കർണാടകയിൽ സൈബർ തട്ടിപ്പുകളിൽ നവംബർ വരെ 20,875 കേസുകളിലായി 2047.2 കോടി രൂപ നഷ്ടമായി. മുൻ വർഷത്തെ അപേക്ഷിച്ച് 137% വർധന. 2023ൽ ഇതു 862.7 കോടി രൂപയായിരുന്നു. ഓരോ മണിക്കൂറിലും ശരാശരി 7 ലക്ഷം രൂപ വീതം നഷ്ടപ്പെടുന്നതായി സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കാർഡുകളുമായും നെറ്റ് ബാങ്കിങ്ങുമായും ബന്ധപ്പെട്ട ഒടിപി തട്ടിപ്പുകളിലാണ് കൂടുതൽ പേർക്കും പണം നഷ്ടമാകുന്നത്. സർക്കാർ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരാണെന്ന വ്യാജേന കേസുകളിൽ പ്രതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വെർച്വൽ അറസ്റ്റിലാക്കി പണം തട്ടുന്നതും വ്യാപകമാണ്. 109…
Read Moreസുരക്ഷാ വെല്ലുവിളി ഉയർത്തുന്ന ഒപ്ടിക്കൽ ഫൈബർ കേബിളുകൾക്കും, വൈദ്യുതി ലൈനുകൾക്കുമായി നഗരത്തിലുടനീളം പ്രത്യേക സംവിധാനം; ഭൂഗർഭ യൂട്ടിലിറ്റി ഇടനാഴി ഉടൻ
ബെംഗളൂരു: ബെംഗളൂരുവിലെ ഒപ്ടിക്കൽ ഫൈബർ കേബിളുകൾക്കും (ഒഎഫ്സി) വൈദ്യുതി ലൈനുകൾക്കുമായി പ്രത്യേക സംവിധാനവുമായി ബിബിഎംപി. സുരക്ഷാ വെല്ലുവിളി ഉയർത്തുന്ന ഇവയ്ക്കായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ യൂട്ടിലിറ്റി ഇടനാഴി നിർമിക്കുമെന്ന് ബിബിഎംപി അറിയിച്ചു. ഇതിനായി ബിബിഎംപി വർക്ക് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ട്. 12,800 കിലോമീറ്റർ നീളുന്ന പദ്ധതിക്ക് 200 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. നഗരത്തിലുടനീളം ഭൂഗർഭ യൂട്ടിലിറ്റി ഇടനാഴി നിർമിച്ച് ഒഎഫ്സികൾ അവയിലേക്ക് മാറ്റി ടെലികമ്മ്യൂണിക്കേഷനും ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചറും സമന്വയിപ്പിക്കുന്ന മറ്റൊരു ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് സൃഷ്ടിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വൈദ്യുതി വിതരണ ആവശ്യങ്ങൾക്കായി ബെസ്കോമിനും സ്മാർട്ട്…
Read Moreമെട്രോ ടിക്കറ്റ് നിരക്കിൽ 20% വരെ കൂടും: വിദഗ്ധ സമതി റിപ്പോർട്ട് 2 ആഴ്ചക്കുള്ളിൽ സമർപ്പിക്കും
ബംഗളുരു : മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരിക്കുന്നതിന് നിയോഗിച്ച സമതി 2 ആഴ്ചക്കുള്ളിൽ ബി എം ആർ സിക്ക് റിപ്പോർട്ട് സമർപ്പിക്കും. ടിക്കറ്റ് നിരക്ക് 20% ത്തോളം വർധിക്കുമെന്നാണ് സൂചന. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ആർ തരണിയുടെ നേതൃത്വത്തിലുള്ള സമതി ബി എം ആർ സി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. നേരെത്തെ നിരക്ക് പരിഷ്കരിക്കാനുള്ള ചട്ടകൂടുകൾ പരിചയപ്പെടാൻ ഹോങ്കോങ്, സിങ്കപ്പൂർ, ഡൽഹി നഗരങ്ങളിൽ സമതി സന്ദർശനം നടത്തിയിരുന്നു. നിരക്ക് വർധനവിനെ കുറിച്ച് ജനങ്ങളോട് ബി എം ആർ സി…
Read Moreകുഴൽക്കിണറുകൾ ഉടൻ അടക്കണം ഇല്ലങ്കിൽ ഇനി 250000 പിഴയും ഒരു വർഷം തടവും
ബെംഗളൂരു: ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ അടച്ചില്ലെങ്കിൽ 25000 രൂപ പിഴ ചുമത്തേണ്ടി വരും. ഇതിനായുള്ള ഭേദഗതി ബിൽ (കർണാടക ഭൂഗർഭജല ആക്റ്റ്, 2011, റൂൾസ്, 2012) സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഐക്യകണ്‌ഠേന പാസാക്കി. കുഴൽക്കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ നടപടികൾ പാലിച്ചില്ലെങ്കിൽ ഒരു വർഷം വരെ തടവും പിഴയും ഉൾപ്പെടെയുള്ള കർശന ശിക്ഷയും ബിൽ ശുപാർശ ചെയ്യുന്നുണ്ട്. തുറസ്സായ കുഴൽക്കിണറുകളിൽ കുട്ടികൾ വീഴുന്ന നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിൽ പാസാക്കിയതെന്ന് മന്ത്രി ബൈരതി ബസവരാജ് പറഞ്ഞു. കുഴൽക്കിണർ കഴിക്കുന്നവർ…
Read More