ഗൃഹലക്ഷ്മി പദ്ധതിവഴി കിട്ടുന്ന സഹായധനം സമ്പാദ്യമാക്കി കൃഷിയിടത്തിൽ കുഴൽക്കിണർ നിർമിച്ച് സ്ത്രീകൾ

ബെംഗളൂരു : ഗൃഹലക്ഷ്മി പദ്ധതിവഴി കിട്ടുന്ന സഹായധനം സമ്പാദ്യമാക്കി കൃഷിയിടത്തിൽ കുഴൽക്കിണർ നിർമിച്ച് കൃഷിക്കുള്ള വെള്ളം യഥേഷ്ടമാക്കി ഗദഗിലെ സ്ത്രീകൾ.

ഗദഗിലെ ഗജേന്ദ്രഗഡ് മാൽദാർ ഒനിയിലെ കർഷക മാബുദിയാണ് മകന്റെ ഭാര്യ റോഷൻ ബീഗവുമൊത്ത് സർക്കാർ സഹായധനം ഒരുമിച്ചുകൂട്ടിവെച്ച് 13 അംഗങ്ങളുള്ള കുടുംബത്തിന്റെ കൃഷിയിടത്ത് വെള്ളം ലഭ്യമാക്കിയത്.

രണ്ടുവീടുകളിൽ താമസിക്കുന്നതിനാൽ രണ്ടുപേരും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. രണ്ടു പേരുടെയും 11 മാസത്തെ സഹായധനമായ 44,000 രൂപയാണ് ഇതിനുവേണ്ടി വിനിയോഗിച്ചതെന്ന് അവർ പറഞ്ഞു.

  ഡി.കെ ശിവകുമാറും നടൻ സുദീപും പങ്കെടുത്ത സമൂഹ വിവാഹ വേദിയിൽ തീപിടുത്തം

കിണർ നിർമിക്കാൻ 60,000 രൂപ ചെലവായി. 16,000 രൂപ പണം മകൻ നൽകി. കർണാടക സർക്കാരിന്റെ ജനപ്രിയ വാഗ്ദാന പദ്ധതികളിലൊന്നാണ് ഗൃഹലക്ഷ്മി.

വീട്ടമ്മമാർക്ക് മാസം തോറും 2,000 രൂപ വീതം നൽകുന്നതാണ് പദ്ധതി. പദ്ധതിവഴി ലഭിച്ച പണം വെറുതെ കളയാതെ ഫലപ്രദമായി വിനിയോഗിച്ചതിന് ഇവരെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കുതിക്കുന്നു; ആപ്പ് അധിഷ്ഠിത സേവനങ്ങളിൽ 40 ശതമാനം വരെ വർധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;
[masterslider id="10"]

Related posts

Click Here to Follow Us