ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് പോയ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; രണ്ടു ഡോക്ടർമാരും അഭിഭാഷകനും മരിച്ചു

ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് പോയ സംഘം സഞ്ചരിച്ച കാർ ബല്ലാരിക്കു സമീപം മരത്തിലിടിച്ച് രണ്ടു ഡോക്ടർമാരും അഭിഭാഷകനും മരിച്ചു.

ബല്ലാരി സ്വദേശികളായ ഡോ. ഗോവിന്ദരാജുലു, ഡോ. യോഗിഷ്, അഡ്വ. വെങ്കയ്യ നായിഡു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡോ. അമരെഗൗഡ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ നാലോടെ ബല്ലാരി ജില്ലയിലെ ചെല്ലഗുർക്കി ഗ്രാമത്തിനും ആന്ധ്രപ്രദേശിലെ വിദപനകൽ ഗ്രാമത്തിനും ഇടയിലായിരുന്നു അപകടം.

  നമ്മ മെട്രോ സർവീസുകൾ നാളെ നേരത്തെ ആരംഭിക്കും

ബാങ്കോക്കിൽ ടൂറിന് പോയ സംഘം തിരിച്ചെത്തി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ബല്ലാരിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

വെങ്കയ്യ നായിഡുവാണ് കാർ ഓടിച്ചിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.

ഡോ. അമരെഗൗഡ പാട്ടീലിന്റെ ബന്ധുക്കൾക്ക് അദ്ദേഹത്തിന്റെ സ്മാർട്ട് ഫോണിൽനിന്നാണ് അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

ബല്ലാരി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്ററിലാണ് ഡോ. ഗോവിന്ദരാജുലുവും ഡോ. യോഗിഷും ജോലി ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ? ഇരിക്കൂറിൽ മത്സരിക്കാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്ഷമിക്കാം, പക്ഷേ മറക്കില്ല"; ഹർഭജൻ സിംഗുമായുള്ള പഴയ വിവാദം പുകയിന്നു; മനസ്സ് തുറന്ന് ശ്രീശാന്ത്
[masterslider id="10"]

Related posts