ബന്ധു വീട്ടിലെ കുളിമുറിയിൽ 24 കാരി മരിച്ച സംഭവം; മുഖത്ത് വിചിത്രമായ പാടുകൾ, മരണ കാരണം കണ്ടെത്താനാകാതെ പോലീസ്

ബെംഗളൂരു: ആന്ധ്രാപ്രദേശ് സ്വദേശിയായ 24കാരി ബെംഗളൂരുവില്‍ ബന്ധു വീട്ടില്‍ മരിച്ച സംഭവം. മരണകാരണം കണ്ടെത്താനാകാതെ പോലീസ്.

ബന്ധുവീട്ടില്‍ വിരുന്നെത്തിയതാണ് 24 കാരിയായ ലക്ഷ്മിയും ഭർത്താവും. ഞായറാഴ്ച കുളിമുറിയിലാണ് ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലക്ഷ്മിയുടെ മുഖത്തുണ്ടായിരുന്ന വിചിത്രമായ പാടുകള്‍ എന്താണെന്നും മനസ്സിലാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു.

ആന്ധ്രാപ്രദേശിലെ തിരുമല സ്വദേശിയായ വ്യവസായിയായ വെങ്കിട്ടരമണയാണ് ലക്ഷ്മി.

ബെംഗളൂരു നെലമംഗലയിലുള്ള ബന്ധുവായ സുഹാസിനിയെ കാണാനാണ് ദമ്പതികൾ എത്തിയത്.

  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ

വീട്ടിലെത്തിയ ലക്ഷ്മി അല്‍പ്പസമയത്തിനകം പുറത്തിറങ്ങുമെന്ന് വീട്ടുകാരെ അറിയിച്ച്‌ കുളിക്കാൻ പോയി.

കുളിമുറിയില്‍ നിന്ന് പുറത്തു വരാതെയായപ്പോള്‍ വെങ്കിട്ടരമണ കുളിമുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല.

തുടർന്ന് വാതില്‍ തകർത്ത് അകത്തെത്തിയപ്പോഴാണ് ലക്ഷ്മി അബോധാവസ്ഥയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. മുഖത്ത് ദുരൂഹമായ പാടുകളുമുണ്ടായിരുന്നു.

വീട്ടുകാർ അവളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണകാരണവും മുഖത്തെ വിചിത്രമായ പാടുകള്‍ തിരിച്ചറിയാൻ നെലമംഗല പോലീസിന് കഴിഞ്ഞില്ല.

ഫോറൻസിക് സംഘത്തെ വിളിച്ചുവരുത്തി അന്വേഷണം നടത്തുകയും വീട്ടില്‍ വിശദമായ പരിശോധന നടത്തുകയും ചെയ്തു.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നെലമംഗല മോർച്ചറിയിലേക്ക് അയച്ചെങ്കിലും മരണത്തിൻ്റെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭർത്താവും കുടുംബവും ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
[masterslider id="10"]

Related posts