ക്രിസ്മസ് അവധിയ്ക്ക് ഇനിയും ഒന്നരമാസം ബാക്കി; നാട്ടിൽ പോകാനുള്ള ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല; വെയ്റ്റിങ് ലിസ്റ്റ് 300 വരെ: ബെർത്ത് നിലയറിയാൻ വായിക്കാം

 

ബെംഗളൂരു : ക്രിസ്മസ് അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് കണികാണാനില്ല.

ചില തീവണ്ടികളിൽ വെയ്റ്റിങ് ലിസ്റ്റ് 300 വരെയെത്തിയിട്ടുണ്ട്. ഡിസംബർ 20 മുതൽ 25 വരെയുള്ള തീവണ്ടികളിലൊന്നിലും ടിക്കറ്റില്ല.

അവധിയാത്രയ്ക്ക് ഒരു മാസത്തിലേറെ ബാക്കിനിൽക്കെയാണ് തീവണ്ടികളിൽ ടിക്കറ്റ് തീർന്നത്.

ബെംഗളൂരുവിൽനിന്ന് രാവിലെ എറണാകുളത്തേക്ക് പുറപ്പെടുന്ന തീവണ്ടിയിലും ഇത്തവണ ഒരു മാസംമുൻപുതന്നെ ടിക്കറ്റുകൾ തീർന്നു.

സാധാരണ വർഷങ്ങളിൽ ഈ തീവണ്ടികളിൽ അവധിയോടടുക്കുമ്പോളാണ് ടിക്കറ്റ് തീരുന്നത്. യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക തീവണ്ടിസർവീസ് വേണമെന്നാണ് ബെംഗളൂരു മലയാളികളുടെ ആവശ്യം.

  ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം

ബെർത്ത്‌നില

എറണാകുളം എക്സ്പ്രസ് (12677): ഡിസംബർ 20: സെക്കൻഡ് സിറ്റിങ് (വെയ്റ്റിങ് ലിസ്റ്റ് 28), 21 (വെയ്റ്റിങ് ലിസ്റ്റ് 148), 22 (വെയ്റ്റിങ് ലിസ്റ്റ് 110).

കന്യാകുമാരി എക്സ്പ്രസ് (16526): ഡിസംബർ 20: സ്ലീപ്പർ (വെയ്റ്റിങ് ലിസ്റ്റ് 295), 21 (വെയ്റ്റിങ് ലിസ്റ്റ് 300), 22 (വെയ്റ്റിങ് ലിസ്റ്റ് 186).

കൊച്ചുവേളി എക്സ്പ്രസ് (16315): ഡിസംബർ 20: സ്ലീപ്പർ (വെയ്റ്റിങ് ലിസ്റ്റ് 150), 22 (വെയ്റ്റിങ് ലിസ്റ്റ് 138), 23 (വെയ്റ്റിങ് ലിസ്റ്റ് 148).

  തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം

യശ്വന്ത്‌പുര-കണ്ണൂർ എക്സ്പ്രസ് (16527): ഡിസംബർ 22: സ്ലീപ്പർ (വെയ്റ്റിങ് ലിസ്റ്റ് 119), 23 (വെയ്റ്റിങ് ലിസ്റ്റ് 125), 24 (വെയ്റ്റിങ് ലിസ്റ്റ് 194).

കണ്ണൂർ എക്സ്പ്രസ് (16511): ഡിസംബർ 20: സ്ലീപ്പർ (വെയ്റ്റിങ് ലിസ്റ്റ് 123), 21 (വെയ്റ്റിങ് ലിസ്റ്റ് 80), 22 (ആർ.എ.സി. 67).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ മഴ വരുന്നു; ബുധനാഴ്ച വരെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
[masterslider id="10"]

Related posts

Click Here to Follow Us