നഗരത്തിൽ മണിക്കൂറിൽ റിപ്പോർട്ട് ചെയ്യുന്നത് 5,687 ഓളം ട്രാഫിക് നിയമലംഘനങ്ങൾ, 8 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തു

ബെംഗളൂരു : എല്ലാവരെയും ഞെട്ടിച്ച് നഗരത്തിൽ വൺവേ, നോ എൻട്രി നിയമം ലംഘിച്ചതിന് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം. ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് അവതരിപ്പിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, മെയ് മുതൽ സെപ്‌റ്റംബർ വരെ ഓരോ മണിക്കൂറിലും 5,687 ട്രാഫിക് നിയമലംഘനങ്ങൾ ബെംഗളൂരുവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് നടത്തിയ 25-ാമത് സേഫ് വാർഷിക സമ്മേളനത്തിലാണ് ട്രാഫിക് നിയമലംഘന കേസുകളെ കുറിച്ച് അദ്ദേഹം പറഞ്ഞത് . മെയ് 1 മുതൽ സെപ്റ്റംബർ…

Read More

കേരളത്തിൽ രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: കേരളത്തിൽ ആവർത്തിച്ച് അമീബിക് മസ്തിഷ്ക ജ്വരം.തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. നാവായിക്കുളത്തെ പ്ലസ്ടു വിദ്യാർഥിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. വിദ്യാർത്ഥി ഉൾപ്പെടെ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അത്യപൂർവ്വ രോഗമെന്ന് ലോക ആരോഗ്യ സംഘടന കണ്ടെത്തിയ രോഗം കൂടിയാണിത്. എന്നിട്ടും വേണ്ടത്ര പ്രതിരോധം തീർക്കാൻ കേരളത്തിനാകുന്നില്ല എന്നത് പ്രതിസന്ധിയാണ്.

Read More

ബെംഗളൂരുവിലെ ഹോട്ടൽപരിസരത്ത് സ്ഫോടകവസ്തുക്കൾ ഉണ്ടെന്ന് ഭീഷണി;വ്യാജമെന്ന് പോലീസ്

ബെംഗളൂരു : ബെംഗളൂരു റേസ് കോഴ്‌സ് റോഡിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെ ഇ-മെയിൽ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്. ഹോട്ടൽപരിസരത്ത് സ്ഫോടകവസ്തുക്കളുണ്ടെന്നായിരുന്നു സന്ദേശം. ഉടൻ ഹൈഗ്രൗണ്ട് പോലീസും ബോംബ് സ്ക്വാഡും ഹോട്ടലിലെത്തി പരിശോധന നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നും വ്യാജഭീഷണിയാവാമെന്നും ഡി.സി.പി. ശേഖർ എച്ച്. തെക്കന്നവാർ പറഞ്ഞു. അജ്ഞാത ഉറവിടത്തിൽനിന്നാണ് ഇ-മെയിൽ ലഭിച്ചതെന്നും അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരും കായികതാരങ്ങളും സിനിമാതാരങ്ങളുമെല്ലാം താമസിക്കാറുള്ള ആഡംബരഹോട്ടലാണിത്. കഴിഞ്ഞ മേയിൽ സംസ്ഥാനത്തെ മൂന്നുഹോട്ടലുകളിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

Read More

സഖാവ് പുഷ്പ്പന്റെ വിലാപ യാത്ര കോഴിക്കോട് നിന്നും ആരംഭിച്ചു

കണ്ണൂർ :ഇന്നലെ അന്തരിച്ച കൂത്തുപറമ്പ് സമരനായകൻ പുഷ്പന് വിട നൽകി നാട്.കോഴിക്കോട്ടുനിന്ന് തലശ്ശേരിയിലേക്ക് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു. കോഴിക്കോട് യൂത്ത് സെന്ററിൽ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു.അന്ത്യാഭിവാദ്യം അർപ്പിക്കാൻ നരിവധി പേരാണ് പാതയോരങ്ങളിൽ തടിച്ചുകൂടിയിട്ടുള്ളത്. തലശ്ശേരി ടൗൺ ഹാളിലും ചൊക്ലി രാമവിലാസം സ്കൂളിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. തുടർന്ന് വൈകിട്ട് അഞ്ചിന് ചൊക്ലിയിലെ വീട്ടുപരിസരത്ത് സംസ്കരിക്കും. കൂത്തുപറമ്പ് വെടിവെപ്പിൽ ​ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1994 നവംബർ 25ന്…

Read More

നഗരത്തിൽ ബ്യൂട്ടീഷ്യനെ ഓട്ടോ ഡ്രൈവർ സ്വകാര്യഭാഗങ്ങൾ കാണിച്ചു!

ബെംഗളൂരു: രാജാജിനഗറിലെ ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്ന യുവതിയെ ഓട്ടോ ഡ്രൈവർ പാൻ്റ്സ് അഴിച്ച് സ്വകാര്യഭാഗങ്ങൾ കാണിച്ചതെയി ആരോപണം. പകൽ പോലും വളരെ വികൃതമായ രീതിയിയിലുള്ള അതിക്രമണങ്ങളാണ് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിനായി ബ്യൂട്ടിപാർലറിൽ നിന്ന് വീട്ടിലേക്ക് യുവതി പോകുമ്പോൾ ഈസ്റ്റ് വെസ്റ്റ് കോളേജിന് സമീപം വെച്ച് പിന്നാലെ വന്ന ഓട്ടോഡ്രൈവർ ആരുമില്ലാത്ത സമയം കണ്ട് പാൻ്റ്‌സ് അഴിച്ച് തുറന്നുകാട്ടുകയായിരുന്നു. ഈ സമയം ഭയന്ന് യുവതി തന്റെ ചെരുപ്പ് അഴിച്ച് അയാൾക്ക് നേരെ വലിച്ചെറിഞ്ഞു. ഇതോടെ ഓട്ടോ ഡ്രൈവർ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.

Read More

അനധികൃതമായി താമസിച്ച ബംഗ്ലാദേശി പോൺ താരം റിയ ബർദെ അറസ്റ്റിൽ; കുടുംബാംഗങ്ങൾക്കായി തിരച്ചി ആരംഭിച്ച് പോലീസ്

വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യൻ പാസ്‌പോർട്ട് നേടിയെന്നാരോപിച്ച് ആരോഹി ബർദെ, ബന്ന ഷെയ്ഖ് എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന ബംഗ്ലാദേശി പോൺ സ്റ്റാർ റിയ ബർദെയെ മഹാരാഷ്ട്രയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നുവെന്നും ഇതിനായി വ്യാജരേഖകൾ ചമച്ചുവെന്നുമാണ് റിയയ്ക്ക് എതിരെയുള്ള കുറ്റങ്ങൾ. റിയ ബംഗ്ലാദേശി പൗരത്വമുള്ളയാളാണെന്നും വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് റിയ കുടുംബത്തോടൊപ്പം ഇന്ത്യയിൽ താമസിച്ചിരുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കേസിൽ ഇവരുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ് നഗർ മേഖലയിൽ നിന്നാണ് റിയയെ…

Read More

കൂത്തുപറമ്പ് സമരനായകൻ പുഷ്പന്റെ സംസ്കാരം ഇന്ന്; രാവിലെ മുതൽ പൊതുദർശനം;

കണ്ണൂർ: അന്തരിച്ച സി പി എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പൻറെ മൃതദേഹം ഇന്ന് സംസ്കരിക്കും. വൈകീട്ട് അഞ്ചു മണിക്ക് ചൊക്ലിയിലെ വീട്ടു വളപ്പിലാണ് സംസ്കാരം. ഇന്നു രാവിലെ വിവിധയിടങ്ങളിൽ പുഷ്പന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം രാവിലെ എട്ടു മണിയോടെ വിലാപ യാത്രയായി തലശ്ശേരിക്ക് കൊണ്ടു പോകും. രാവിലെ പത്തു മണി മുതൽ പതിനൊന്നര വരെ തലശ്ശേരി ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് ചൊക്ലിയിലെ രാമ വിലാസം…

Read More

ശ്രദ്ധിക്കുക കേക്ക് പ്രേമികളെ; നഗരത്തിൽ നടത്തിയ പരിശോധനയിൽ കേക്കിലും ക്യാൻസറിന് കാരണമാകുന്ന മൂലകം കണ്ടെത്തി;വിശദാംശങ്ങൾ

ബെംഗളൂരു: കേക്കിനുപയോഗിക്കുന്ന ചേരുവകളും ക്യാൻസർ ഉണ്ടാക്കുന്നതായി പഠനങ്ങൾ. ഗോബി, കബാബ്, പാനിപ്പൂരി എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചേരുവകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് ( എഫ്എസ്എസ്എഐ ) അറിയിച്ചത്തിന് പിന്നാലെ ഇപ്പോഴിതാ, കേക്കിനുപയോഗിക്കുന്ന ചേരുവകളും ക്യാൻസർ ഉണ്ടാക്കുന്നതായി കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ ഗുണനിലവാര വിഭാഗം അറിയിച്ചു . കേക്കിന് ഉപയോഗിക്കുന്ന ചേരുവകളിൽ മായം കലർന്നതാണെന്ന സംശയത്തെ തുടർന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ കേക്കിൻ്റെ സാമ്പിളുകൾ ശേഖരിച്ചു. കേക്കുകളുടെ 12 സാമ്പിളുകൾ പരിശോധിച്ചതിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തി. പ്രത്യേകിച്ച് റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ്…

Read More

നഗരത്തിൽവെച്ചുണ്ടായ ബൈക്ക് അപകടത്തിൽ 21 കാരനായ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ ബൈക്ക് മറിഞ്ഞ് മലയാളിയുവാവ് മരിച്ചു. പാലക്കാട് പുതുപ്പരിയാരം കൃഷ്ണകൃപയിൽ ദിദേഷാണ് (21) മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ ഡൊംളൂരിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സഞ്ജയിന് പരിക്കേറ്റു. എ.സി. മെക്കാനിക്കായ യുവാവ് ഈജിപുരയിലായിരുന്നു താമസം. സർവീസ് കഴിഞ്ഞിറക്കിയ ബൈക്ക് ഓടിച്ചുനോക്കുന്നതിനായി പോയപ്പോഴായിരുന്നു അപകടം. അച്ഛൻ: പളനി. അമ്മ: സുജാത. സഹോദരങ്ങൾ: ദിലീപ്, ദിവ്യ. മൃതദേഹം സെയ്ന്റ ജോൺസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

Read More

ലഹരിക്ക് അടിമകളെ കുടുക്കാൻ കൂട്ട പരിശോധന ; 518 പേർക്ക് നടത്തിയ പരിശോധനയിൽ 147 പോസിറ്റീവ്, 34 കേസുകൾ രജിസ്റ്റർ ചെയ്തു

ബെംഗളൂരു :കഞ്ചാവ് വിൽപനക്കാരെയും ലഹരിക്ക് ഉപയോഗിക്കുന്നവരെയും കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി പോലീസ്. കഞ്ചാവിന് അടിമകളായവരെയും കച്ചവടക്കാരെയും പോലീസ് ഹുബ്ലിയിലെ രംഭപുരി ഹാളിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കൗൺസിലിംഗ് നടത്തി. 518 പേരിൽ നടത്തിയ പരിശോധിച്ചതിൽ 147 പേർ പോസിറ്റീവാണ്. 34 പേർക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു. അതിനിടെ, മാധ്യമങ്ങളോട് സംസാരിച്ച ഹുബ്ലി-ധാർവാഡ് പോലീസ് കമ്മീഷണർ എൻ. ശശികുമാർ, ഞങ്ങൾ നഗരങ്ങളിൽ തുടർച്ചയായി മയക്കുമരുന്ന് പ്രചാരണം നടത്തുന്നുണ്ടെന്നു പറഞ്ഞു. മയക്കുമരുന്ന് കച്ചവടക്കാർക്കും അടിമകൾക്കുമെതിരെ ഞങ്ങൾ മൂന്ന് ഘട്ടമായുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നേരത്തെ 63.67 ശതമാനം…

Read More
Click Here to Follow Us