ജെസ്‌കോം ജീവനക്കാരൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജെസ്‌കോം ജീവനക്കാരൻ സ്വയം ജീവനൊടുക്കി.

കലബുർഗി ഗബാരെ ലേഔട്ടിൽ താമസിച്ചിരുന്ന സന്തോഷ്കുമാർ കൊറള്ളി, ഭാര്യ ശ്രുതി, മക്കളായ മുനിഷ്, അനീഷ് (4 മാസം) എന്നിവരാണ് മരിച്ചത്.

വൈദ്യുതി വിതരണ കമ്പനിയിലെ (ജെസ്‌കോം) സീനിയർ അക്കൗണ്ടന്റായിരുന്നു സന്തോഷ്‌.

കഴിഞ്ഞ ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സന്തോഷ് ഭാര്യ ശ്രുതിയെയും മക്കളായ മുനിഷിനെയും അനീഷിനെയും (4 മാസം പ്രായമുള്ള) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയാ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി

സന്തോഷിന്റെ പക്കൽ നിന്നും ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. 10 വർഷം മുമ്പാണ് സന്തോഷ് ബിദാർ സ്വദേശിനിയായ ശ്രുതിയെ വിവാഹം കഴിച്ചത്.

കഴിഞ്ഞ 7-8 വർഷമായി ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു. സന്തോഷ് അടുത്തിടെ പുതിയ ഫ്ലാറ്റ് വാങ്ങി അവിടെ താമസം മാറ്റാൻ പദ്ധതിയിട്ടിരുന്നുവ.

  കാപ്പിത്തോട്ടത്തിൽ ഇലയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു

എന്നാൽ ശ്രുതി ഇതിനെതിരായിരുന്നു. ഇതേതുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ സ്റ്റേഷൻ ബസാർ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറത്തഹള്ളി പാലം ഇന്നു മുതൽ അടച്ചിടും.
[masterslider id="10"]

Related posts

Click Here to Follow Us