കാസർക്കോട്: നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റു. നീലേശ്വരം സ്വദേശി വിദ്യയെയാണ് പാമ്പുകടിച്ചത്. ഓണഘാഷോത്തിനിടെയായിരുന്നു സംഭവം. ഉടൻ തന്നെ ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നായിരുന്നു സ്കൂളില്‍ ഓണാഘോഷം. രാവിലെ പരിപാടി നടക്കുന്നതിനിടെ 8 ബി ക്ലാസ് റൂമില്‍ വച്ചാണ് പാമ്പ് കടിച്ചത്. അധ്യാപികയുടെ കാലിനാണ് കടിയേറ്റത്. വിഷമില്ലാത്ത പാമ്പാണ് അധ്യാപികയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അധ്യാപിക ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read MoreMonth: September 2024
റിട്ട. അധ്യാപിക ശുചിമുറിയിൽ മരിച്ച നിലയിൽ
ബെംഗളൂരു: റിട്ട. അധ്യാപിക വീട്ടിലെ ശുചിമുറിയില്‍ വീണ് മരിച്ച നിലയില്‍. റിട്ട. അധ്യാപികയും പരേതനായ അഡ്വ.ശിർത്താഡി വില്യം പിന്റോയുടെ ഭാര്യയുമായ റോസി പിന്റോ (72) ആണ് മരിച്ചത്. ഉഡുപ്പി നിട്ടൂരില്‍ തനിച്ച് താമസിക്കുകയായിരുന്നു. വ്യാഴാഴ്ച വീട്ടിലെ ശുചിമുറിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു . മക്കള്‍ നിരന്തരം വിളിച്ചിട്ടും ഫോണ്‍ അറ്റൻഡ് ചെയ്യാത്തതിനെത്തുടർന്ന് എത്തിയപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. പോലീസ് വീട്ടില്‍ പരിശോധന നടത്തി.
Read Moreസ്കൂൾ വാഹനമിടിച്ച് 4 വയസുകാരി മരിച്ചു
ബെംഗളൂരു: കലബുറഗി അഫ്സല്‍പുരയില്‍ സ്കൂള്‍ വാഹനമിടിച്ച് നാലു വയസ്സുകാരി മരിച്ചു. രാജശേഖർ ബന്നട്ടിയുടെ മകള്‍ ഖുശി ആണ് മരിച്ചത്. അശ്രദ്ധമായി വാഹനം പിന്നോട്ടെടുത്തതാണ് അപകട കാരണം. ഡ്രൈവർ ശ്രീശൈലനെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂള്‍ വാഹനത്തില്‍ വീടിനു മുന്നിലിറങ്ങിയ കുട്ടി വാഹനത്തിന് പിന്നിലൂടെ ഗേറ്റിനടുത്ത് നിന്ന പിതാവിനടുത്തേക്ക് ഓടുകയായിരുന്നു. ഇതിനിടെ പിന്നോട്ടെടുത്ത വാഹനം കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധമൂലമാണ് കുട്ടി കൊല്ലപ്പെട്ടതെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് അഫ്സല്‍പുര പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്.
Read Moreഗണേശോത്സവ ഘോഷയാത്രയ്‌ക്കിടെ അക്രമം; 25-ഓളം കടകൾക്ക് തീയിട്ടു 50 പേർ അറസ്റ്റിൽ
ബെംഗളൂരു : മാണ്ഡ്യയിലെ നാഗമംഗലയിൽ ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കിടെ അക്രമം. ഘോഷയാത്രയുടെ നേർക്ക് കല്ലേറുണ്ടായി. ആളുകളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. 25-ഓളം കടകൾക്കും വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്കൂളുകൾക്ക് അവധി നൽകി. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെ മൈസൂരു-നെലമംഗല റോഡിൽ നടന്ന ഘോഷയാത്രയ്ക്കിടെയാണ് അക്രമമുണ്ടായത്. പ്രദേശത്തെ ദർഗയുടെ മുൻപിൽ ഘോഷയാത്രയെത്തിയപ്പോൾ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു. ഇതിനിടെയാണ് കല്ലേറുണ്ടായത്. തുടർന്ന് ഘോഷയാത്രയിലുണ്ടായിരുന്നവർ നാഗമംഗല പോലീസ് സ്റ്റേഷനുമുൻപിൽ പ്രതിഷേധിച്ചു. ഇതിനിടെയാണ് കടകൾക്കും വാഹനങ്ങൾക്കും തീയിട്ടത്.…
Read More‘മുഡ’ കേസ്: ഗവർണറുടെ നടപടിക്കെതിരെ സിദ്ധരാമയ്യയുടെ ഹർജി വിധി പറയാൻ മാറ്റി
ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആരോപണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ താവർചന്ദ് ഗഹ്‌ലോത് അനുമതി നൽകിയതിനെതിരേയുള്ള ഹർജി കർണാടക ഹൈക്കോടതി വിധിപറയാൻ മാറ്റി. വിധിപറയുംവരെ സിദ്ധരാമയ്യയ്ക്കെതിരേ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിലുള്ള ഹർജികളിൽ നടപടി തടഞ്ഞുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധിയും നീട്ടി. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചിന്റേതാണ് നടപടി. ഗവർണറുടെ നടപടിയെ ചോദ്യംചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഭൂമികൈമാറ്റത്തിന് ‘മുഡ’യ്ക്ക് അധികാരം നൽകിയത് സിദ്ധരാമയ്യയല്ലെന്നും 2019-ലെ ബി.ജെ.പി. സർക്കാരാണെന്നും വ്യാഴാഴ്ച സിദ്ധരാമയ്യക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു…
Read Moreബെംഗളൂരുവിലെ നിശാപാർട്ടി; തെലുഗുനടി ഹേമ ഉൾപ്പെടെയുള്ളവരുടെ പേരിൽ കുറ്റപത്രം
ബെംഗളൂരു : ബെംഗളൂരുവിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ നിശാപാർട്ടി നടത്തിയെന്ന കേസിൽ തെലുഗുനടി ഹേമ ഉൾപ്പെടെയുള്ളവരുടെ പേരിൽ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് കുറ്റപത്രം സമർപ്പിച്ചു. 1,086 പേജുള്ള കുറ്റപത്രമാണ് ബെംഗളൂരു റൂറൽ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. ഹേമ ഉൾപ്പെടെ 76 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി കുറ്റപത്രത്തിൽ ആരോപിച്ചു. മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിന്റെ പരിശോധനാ റിപ്പോർട്ടുകളും ഇതോടൊപ്പം നൽകി. മേയ് 15-ന് ബെംഗളൂരു ഇലക്ട്രോണിക്സ് സിറ്റിയിലെ ഒരു ഫാം ഹൗസിലാണ് നിശാപാർട്ടി നടന്നത്. നടികളും മോഡലുകളും ഐ.ടി.രംഗത്തുള്ളവരുമുൾപ്പെടെ 103 പേർ…
Read Moreവിമാനത്താവളം റോഡിൽ ബൈക്കപകടം:മൂന്നു വിദ്യാർഥികൾ മരിച്ചു
ബെംഗളൂരു : വിമാനത്താവളം റോഡിൽ ബൈക്ക് ചരക്കു വാഹനത്തിന്റെ പിന്നിലിടിച്ച് മൂന്നു കോളേജ് വിദ്യാർഥികൾ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ചിക്കജാല മേൽപ്പാലത്തിലായിരുന്നു അപകടം. ജി.കെ.വി.കെ. കാംപസിലെ ബി.എസ്‌സി. അഗ്രിക്കൾച്ചർ നാലാംവർഷ വിദ്യാർഥികളായ സുചിത്ത്, രോഹിത്ത്, ഹർഷ എന്നിവരാണ് മരിച്ചത്. ബെംഗളൂരു ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കാണ് ചരക്കുവാഹനത്തിന്റെ പുറകിൽ ഇടിച്ചതെന്ന് പോലീസ് പറഞ്ഞു. അമിതവേഗത്തിലായിരുന്ന ബൈക്ക് പെട്ടെന്ന് ലൈൻ മാറിയപ്പോൾ ചരക്കു വാഹനത്തിലിടിക്കുകയായിരുന്നുവെന്നാണ് നിഗമനം.
Read Moreസി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് സിദ്ധരാമയ്യ
ബെംഗളൂരു : സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബഹുഭാഷാ പണ്ഡിതനായിരുന്ന യെച്ചൂരി വിവേകവും ബുദ്ധിശക്തിയും അചഞ്ചലമായ തീരുമാനങ്ങളും കൊണ്ട് പൊതുജീവിതത്തെ സമ്പന്നമാക്കിയെന്ന് സിദ്ധരാമയ്യ അനുസ്മരിച്ചു. ഒന്നാം യു.പി.എ. സർക്കാർ രൂപപ്പെടുന്നതിൽ അദ്ദേഹം കാരണമായിട്ടുണ്ടെന്നും സർക്കാരിന്റെ പൊതുമിനിമം പരിപാടികൾ തയ്യാറാക്കുന്നതിൽ നേതൃത്വം നൽകിയെന്നും പറഞ്ഞു. രാജ്യസഭയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് ബഹുമാനം നേടിക്കൊടുത്തു. 2023-ൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ യെച്ചൂരിയുടെ സാന്നിധ്യമുണ്ടായിരുന്ന കാര്യവും സിദ്ധരാമയ്യ അനുസ്മരിച്ചു.
Read Moreഓണത്തിന് നാട്ടിലെത്താൻ കേരള, കർണാടക ആർ.ടി.സി.കൾ ഒരുക്കുന്നത് നൂറോളം പ്രത്യേക ബസുകൾ
ബെംഗളൂരു : കേരളത്തിൽ ഓണം ആഘോഷിക്കാൻ ഏറ്റവും കൂടുതൽ ബെംഗളൂരു മലയാളികൾ നാട്ടിലേക്ക് പോകുന്ന വെള്ളിയാഴ്ച കേരള, കർണാടക ആർ.ടി.സി.കൾ സംയുക്തമായി സർവീസ് നടത്തുന്നത് നൂറോളം പ്രത്യേക ബസുകൾ. യാത്രാത്തിരക്ക് കണക്കിലെടുത്ത് അവസാനനിമിഷവും കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക ആർ.ടി.സി. ബെംഗളൂരുവിൽനിന്ന് ആലപ്പുഴയിലേക്കാണ് പ്രത്യേക സർവീസ് അനുവദിച്ചത്. ആലപ്പുഴ എം.പി. കെ.സി. വേണുഗോപാലിന്റെ നിർദേശപ്രകാരമാണ് പ്രത്യേക സർവീസ് അനുവദിച്ചത്. ഐരാവത് ക്ലബ്ബ് ക്ലാസ് ബസാണ് സർവീസ് നടത്തുക. 2583 രൂപയാണ് ടിക്കറ്റ് നിരക്ക്. രാത്രി 7.45-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ…
Read Moreതലയില്ലാതെ നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ തലയില്ലാത്തതും നഗ്‌നവുമായ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഹൈവേയില്‍ മൃതദേഹം തള്ളിയതാണോ എന്ന് പോലീസ് സംശയിക്കുന്നു. ഗുജൈനിയില്‍ ദേശീയ പാതയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. യുവതിയെ തിരിച്ചറിയാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഇന്നലെ രാവിലെ 6.15നാണ് മൃതദേഹം ആദ്യം കണ്ടതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്ന് സംഘം രൂപീകരിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സിസിടിവി കാമറകളൊന്നും ഇല്ലെന്നും പോലീസ് പറഞ്ഞു. എന്നാല്‍…
Read More