ഭാര്യയ്ക്ക് വിവാഹേതര ബന്ധം, കൊലയ്ക്ക് പിന്നിൽ കാമുകനാണെന്ന് മുൻ ഭർത്താവ് 

ബെംഗളൂരു: കൊലപാതകത്തിനിരയായ മഹാലക്ഷ്മിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായി മുൻ ഭർത്താവ് ഹേമന്ദ് ദാസ്.

ഇയാളാകാം കാെലയ്‌ക്ക് പിന്നിലെന്ന് കരുതുന്നുവെന്നും ഹേമന്ദ്ദാസ് പറഞ്ഞു.

അതേസമയം പ്രതിയെ തിരിച്ചറിഞ്ഞട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

സംശയമുള്ള മൂന്നുപേർ പോലീസിന്റെ നിരീക്ഷണത്തിലാണ് അതില്‍ അഷ്റഫും ഉള്‍പ്പെട്ടിട്ടുണ്ട്.

എന്നാല്‍ പ്രതിയെക്കുറിച്ചുള്ള വിവരം പുറത്തുവിടാൻ പോലീസ് തയാറായില്ല.

അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ 26-കാരിയുടെ മൃതദേഹം 59 കഷ്ണങ്ങളാക്കിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പോലീസ് മൃതദേഹം കണ്ടെത്തുമ്പോള്‍ പുഴുവരിച്ച നിലയിലായിരുന്നു.

  ബക്രീദ് സപെഷ്യൽ: ബെംഗളൂരുവിൽ ആടുകളുടെ വില കുതിച്ചുയരുന്നു; ഗതാഗതച്ചെലവ് വർദ്ധിച്ചെന്ന് വ്യാപാരികൾ

ഫ്രിഡ്ജിന് സമീപം ഒരു സ്യൂട്ട്കേസും കണ്ടെത്തിയിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ ഇത് 30ലധികം എന്നായിരുന്നു പറഞ്ഞത്.

നെലമംഗലയിലെ തന്റെ കടയിലെത്തിയപ്പോഴാണ് മഹാലക്ഷ്മിയെ ഏറ്റവും ഒടുവില്‍ കണ്ടെതെന്നും അയാള്‍ പറഞ്ഞു.

മകളുടെ കാര്യത്തിനാണ് അവള്‍ വന്നത്.

നെലമംഗലയിലെ സലൂണില്‍ ജോലി ചെയ്തിരുന്ന ഉത്തരാഖണ്ഡ് സ്വദേശിയാണ് അഷ്‌റഫ്.

ഇയാള്‍ക്കെതിരെ അവള്‍ ഭീഷണപ്പെടുത്തലിന് ശേഷാദ്രിപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായും ഹേമന്ദ് പറഞ്ഞു.

ആറ് വർഷത്തെ ദാമ്പത്യത്തിനാെടുവില്‍ ഒമ്പത് മാസം മുമ്പായിരുന്നു ഞങ്ങളുടെ വേർപിരിയല്‍.

വാക്കുതർക്കത്തിന്റെ പേരില്‍ മഹാലക്ഷ്മി എനിക്കെതിരെയും നെലമംഗല പോലീസില്‍ പരാതി നല്‍കിയിരുന്നതായും ഹേമന്ദ് പറഞ്ഞു.

  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച

മഹാലക്ഷ്മിയുടെ ചിതാഭസ്മം രാമേശ്വരത്ത് ഒഴുക്കണം.

അവള്‍ക്ക് നിത്യശാ‌ന്തി ലഭിക്കാനാണിത്.

സെപ്റ്റംബർ രണ്ടിനാണ് മഹാലക്ഷ്മിയുടെ ഫോണ്‍ സ്വിച്ച്‌ഡ് ഓഫാകുന്നത്.

ഇവരുടെ ഫോണില്‍ വിളിച്ചവരുടെയും മെസേജ് അയച്ചവരുടെയും വിവരം പോലീസ് ശേഖരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഭരണം ഇല്ലെങ്കിലും മുണ്ടും മടക്കി കുത്തി നിൽക്കും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.എം മണി
[masterslider id="10"]

Related posts