തലയില്ലാതെ നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ തലയില്ലാത്തതും നഗ്‌നവുമായ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.

യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഹൈവേയില്‍ മൃതദേഹം തള്ളിയതാണോ എന്ന് പോലീസ് സംശയിക്കുന്നു.

ഗുജൈനിയില്‍ ദേശീയ പാതയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.

സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

യുവതിയെ തിരിച്ചറിയാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

ഇന്നലെ രാവിലെ 6.15നാണ് മൃതദേഹം ആദ്യം കണ്ടതെന്ന് പോലീസ് പറഞ്ഞു.

  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്ന് സംഘം രൂപീകരിച്ചിട്ടുണ്ട്.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സിസിടിവി കാമറകളൊന്നും ഇല്ലെന്നും പോലീസ് പറഞ്ഞു.

എന്നാല്‍ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഒരു സിസിടിവി കാമറയില്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

സംഭവം നടന്ന ഹൈവേയുടെ മറുവശത്തുള്ള ആശുപത്രിയിലെ സിസിടിവി കാമറകളില്‍ മൃതദേഹം കാണുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സമാനമായ ഒരു സ്ത്രീ നടക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

യുവതി ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ ദേശീയപാതയില്‍ കണ്ടെത്തിയ തുണിക്കഷണങ്ങളുമായും ചെരിപ്പുമായും പൊരുത്തപ്പെടുന്നതാണെന്നും പോലീസ് പറഞ്ഞു.

മരണ കാരണം തിരിച്ചറിയാന്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

ഇതൊരു അപകടമാണോ കുറ്റകൃത്യമാണോ എന്ന് അന്വേഷിക്കുകയാണെന്നും യുവതി പ്രദേശവാസിയാണോ അതോ മറ്റെവിടെയെങ്കിലും നിന്ന് വന്നതാണോ എന്ന് സ്ഥിരീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
[masterslider id="10"]

Related posts