കാണാതായ പെൺകുട്ടിയെ വിശാഖപട്ടണത്ത് നിന്നും കണ്ടെത്തി 

വിശാഖപട്ടണം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ 13കാരിയായ അസം സ്വദേശി തസ്മിനെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി. 37 മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. താംബരം എക്‌സ്പ്രസില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലെത്തിയ പെണ്‍കുട്ടി ഇവിടെ നിന്ന് വിശാഖപട്ടണത്തേക്ക് പോകുകയായിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ പോലീസ് പരിശോധന നടത്തിവരികയായിരുന്നു. പെണ്‍കുട്ടി ആഹാരം കഴിക്കാത്തതിനാല്‍ തന്നെ ക്ഷീണിതയാണെന്നും വിവരമുണ്ട്. ട്രെയിനിലെ…

Read More

ഭാര്യയുടെ മരണത്തിന് പിന്നാലെ യുവാവ് തടാകത്തിൽ മരിച്ച നിലയിൽ 

ബെംഗളൂരു: യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന് പിന്നാലെ ഭർത്താവിന്റെ മൃതദേഹം തടാകത്തില്‍ കണ്ടെത്തി. മണ്ഡ്യ ജില്ലയില്‍ കെ.ആ ർ.പേട്ട താലൂക്കിലെ ഗഡ്ഡെഹൊസറുവില്‍ എ.മോഹന്റെ(35) മൃതദേഹമാണ് ബുധനാഴ്ച കണ്ടെത്തിയത്. മോഹനന്റെ ഭാര്യ സ്വാതി(28)യെ ചൊവ്വാഴ്ച ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതോടെ സ്വാതിയെ മോഹനും വീട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്ത് വന്നു. അതിനു പിന്നാലെ മോഹനനെയും മാതാപിതാക്കളെയും കാണാതായി. തിരച്ചിലിനിടയിലാണ് മൃതദേഹം വീട്ടില്‍ നിന്ന് അധികം അകലെയല്ലാത്ത തടാകത്തില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മോഹനന്റെ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. സ്വാതിയുടെ…

Read More

‘സിനിമ ചെയ്തതിന്റെ പേരിൽ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാൽ രക്ഷപ്പെട്ടു’; സുരേഷ് ഗോപി 

കൊച്ചി: താൻ സിനിമ ചെയ്യുമെന്നും അത് തന്റെ പാഷൻ ആണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരാനിരിക്കുന്ന സിനിമകള്‍ ചെയ്യാൻ അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കിട്ടിയില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. സിനിമ ചെയ്യുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനത്തു നിന്നു മാറ്റിയാല്‍ താൻ രക്ഷപെട്ടു. കുറേ സിനിമകള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പർ മാറ്റി വെച്ചതാണ്. മന്ത്രി‌സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ ഷൂട്ടിങ് സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.

Read More

യുവാവ് തൂങ്ങി മരിച്ച നിലയിൽ 

ബെംഗളൂരു: ഇലക്‌ട്രീഷ്യനായ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാന്യ ചുക്കിനടുക്കയിലെ ജയരാമയുടെയും സുഗന്ധിയുടെയും മകന്‍ സി.എച്ച്‌ പ്രിജേഷ്(27) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇലക്‌ട്രീഷ്യനായ പ്രിജേഷ് അഞ്ചുദിവസം മുമ്പാണ് വീട്ടിലെത്തിയത്. ഇന്നലെ ഉച്ചയോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രിജേഷ് വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ചത്. മരണകാരണം വ്യക്തമല്ല.

Read More

30 രൂപ മടക്കിക്കൊടുക്കാൻ തേടി പിടിച്ച് എത്തിയ ഓട്ടോ ഡ്രൈവർ; വൈറലായി യാത്രക്കാരന്റെ കുറിപ്പ് 

ബെംഗളൂരു: മീറ്ററിൽ കാണിക്കുന്നതിലും കൂടുതല്‍ പൈസ വാങ്ങുന്നതാണ് മിക്ക ഓട്ടോക്കാർക്കെതിരെയുള്ള പരാതി. അതിനുവേണ്ടി ചിലപ്പോള്‍ യാത്രക്കാരും ഡ്രൈവറും വഴക്കും ഉണ്ടാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് അതുപോലെ ഒരു പോസ്റ്റാണ്. ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവറുടെ നന്മയെയും സത്യസന്ധതയെയും കുറിച്ചാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇന്ദിരാനഗറില്‍ നിന്ന് ബിഎസ്കെ ഏരിയയിലേക്ക് പോകുന്നതിന് വേണ്ടി നമ്മ യാത്രി ആപ്പ് വഴിയാണ് ട്രിപ്പ് ബുക്ക് ചെയ്തത്. യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാൻ വേണ്ടി ഡ്രൈവർ പെട്രോള്‍ പമ്പില്‍ ഓട്ടോ നിർത്തി. ശേഷം ഇന്ധനത്തിന്റെ തുക പമ്പില്‍ ഓണ്‍ലൈനായി…

Read More

കാറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം; കൈ കുഞ്ഞിന് പരിക്ക് 

ബെംഗളൂരു: കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് നേരെ ബൈക്ക് യാത്രികന്‍റെ ആക്രമണം. കാർ തന്‍റെ ബൈക്കില്‍ തട്ടിയെന്നാരോപിച്ച്‌ യുവാവ് ചില്ല് അടിച്ച്‌ തകർത്തു. തിങ്കളാഴ്ച രാത്രി 10.30ന് സർജാപൂർ റോഡില്‍ ദൊഡ്ഡകന്നല്ലിക്ക് സമീപമാണ് സംഭവം. കാർ ഇൻഡിക്കേറ്ററിടാതെ വെട്ടിത്തിരിച്ചെന്നും തന്‍റെ ബൈക്കില്‍ തട്ടിയെന്നും ആരോപിച്ചാണ് യുവാവ് കാർ യാത്രികരെ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി ദൊഡ്ഡകന്നല്ലി ജംഗ്ഷനിലാണ് സംഭവം. സർജാപൂർ റോഡില്‍ വെച്ച്‌ കാറില്‍ സഞ്ചരിക്കവെ ഒരു ബൈക്ക് യാത്രികൻ ഇവരെ തടഞ്ഞു വെച്ച്‌ ആക്രമിക്കുകയായിരുന്നു. ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചെന്നും തന്‍റെ ബൈക്കില്‍ വാഹനം…

Read More

കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടി തമിഴ് നാട്ടിൽ ഉണ്ടെന്ന് സൂചന 

ചെന്നൈ: കഴക്കൂട്ടത്ത് നിന്ന് കാണാതായ അതിഥി തൊഴിലാളിയുടെ മകള്‍ തമിഴ്‌നാട്ടിലെന്ന് സൂചന. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ബംഗുളൂരു-കന്യാകുമാരി ട്രെയിനില്‍ പെണ്‍കുട്ടി യാത്ര ചെയ്തതായി സ്ഥിരീകരിച്ചു. തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്നാണ് കുട്ടി ട്രെയിനില്‍ കയറിയത്. ട്രെയിനില്‍ ഇരുന്ന് കരയുന്ന കുട്ടിയെ കണ്ട സഹയാത്രക്കാരി ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോയാണ് നിര്‍ണായകമായത്. ഫോട്ടോയിലുള്ളത് തന്‍റെ മകള്‍ തന്നെയെന്ന് കുട്ടിയുടെ പിതാവ് സ്ഥിരീകരിച്ചു. കുട്ടിയുടെ ഫോട്ടോ തമിഴ്നാട് പോലീസിന് കൈമാറിയിട്ടുണ്ട്. കേരള പോലീസ് സംഘം കന്യാകുമാരിയിലേക്ക് പോകും. ആസാം സ്വദേശികളായ‌ അൻവർ ഹുസൈന്‍റെ മകളെയാണ് കാണാതായത്. അമ്മ വഴക്ക്…

Read More

റെയിൽവേ പാളത്തിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ച വയോധികൻ ട്രെയിൻ തട്ടി മരിച്ചു 

ചെന്നൈ: റെയില്‍ വേ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കാൻ ശ്രമിച്ച 51 കാരൻ ട്രെയിനിടിച്ച്‌ മരിച്ചു. കോയമ്പത്തൂർ രത്‌നപുരി ജീവാനന്ദം റോഡ് സ്വദേശി ശിവദാസ് ആണ് മരിച്ചത് . രത്‌നപുരി മേഖലയിലെ റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു അപകടം. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ശിവദാസ് മേല്‍പ്പാലത്തിന്റെ താഴത്തെ ഭാഗത്തുള്ള റെയില്‍വേ ഗേറ്റിന് സമീപം നില്‍ക്കുകയായിരുന്നു. ആ സമയം വന്ദേഭാരത് ട്രെയിൻ ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്നു. എന്നാല്‍ അപകടസാധ്യത കണക്കിലെടുക്കാതെ പാളത്തിന് സമീപം നിന്ന് സെല്‍ഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു ശിവദാസ്. ഇതുകണ്ട് ട്രെയിൻ ഹോണ്‍ മുഴക്കിയെങ്കിലും…

Read More

ഷൂ കള്ളനെ പേടിച്ച് ബെംഗളൂരു നഗരം 

ബെംഗളൂരു: ഷൂ കള്ളനെ പേടിച്ച്‌ ചെരിപ്പുകള്‍ വീടിനു പുറത്തുവയ്ക്കാൻ പറ്റാത്ത ഗതികേടിയായിരിക്കുകയാണു ബെംഗളൂരു നഗരവാസികള്‍. വീടിനു പുറത്ത് റാക്കുകളില്‍ സൂക്ഷിക്കുന്ന വിലപിടിപ്പുള്ള ഷൂകളാണു കള്ളൻ മോഷ്ടിക്കുന്നത്. നിരവധിപ്പേരുടെ ഷൂകള്‍ അപ്രത്യക്ഷമായെങ്കിലും മോഷ്ടിക്കുന്നതാണെന്ന് ആദ്യം ആരും കരുതിയിരുന്നില്ല. ഒടുവില്‍ ഷൂ കള്ളൻ കാമറയില്‍ കുടുങ്ങിയപ്പോഴാണു കവർച്ചയാണെന്നു വ്യക്തമായത്. ഹൗസിംഗ് സൊസൈറ്റികളില്‍ നിന്നാണു പ്രധാനമായും ഷൂ മോഷ്ടിക്കുന്നത്. ഓരോ വീടിന്‍റെ മുന്നിലെത്തി അവിടെയുള്ള ചെരിപ്പുകള്‍ക്കിടയില്‍നിന്നു തനിക്ക് ഇഷ്ടപ്പെട്ട ഷൂ കള്ളൻ തെരഞ്ഞെടുക്കുന്നു. കാലില്‍ ഇട്ട് പാകമാണോ എന്നു നോക്കി സമയമെടുത്താണ് മോഷണം. ഷൂ മോഷ്ടിക്കുന്ന കള്ളന്‍റെ ദൃശ്യങ്ങള്‍…

Read More

മൊബൈല്‍ ഫോൺ നൽകിയില്ല; 17 കാരൻ ജീവനൊടുക്കി 

ബെംഗളൂരു: രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാൻ നല്‍കാത്തതിന് മനംനൊന്ത് 17കാരൻ കിണറ്റില്‍ ചാടി ജീവനൊടുക്കി. ഹരിയടുക്കയിലെ പി.യു കോളജ് ഒന്നാം വർഷ വിദ്യാർഥി പ്രതമേഷാണ് മരിച്ചത്. കോളജിനും ഹരിയടുക്ക അഞ്ചാരു പോലീസ് സ്റ്റേഷനും ഇടയിലെ വാടക ക്വാർട്ടേഴ്സിലാണ് താമസം. മൊബൈല്‍ ഫോണ്‍ സംബന്ധിച്ച്‌ കുട്ടിയും രക്ഷിതാക്കളും തമ്മില്‍ തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

Read More
Click Here to Follow Us