ലവ് ജിഹാദിന് ഇരയാകുന്നവർക്കായി ഹെൽപ് ലൈൻ തുടങ്ങി; ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നതായി ശ്രീരാമസേന; അന്വേഷണം വേണമെന്ന് പ്രഹ്ലാദ് ജോഷി

ബെംഗളൂരു : ലവ് ജിഹാദിന് ഇരയാകുന്നവർക്കായി ഹെൽപ് ലൈൻ തുടങ്ങിയതിന് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നതായി ശ്രീരാമസേന. സംഭവത്തിൽ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.

ഹെൽപ് ലൈൻ ആരംഭിച്ച് ലവ് ജിഹാദിനെതിരേ പ്രചാരണം തുടങ്ങിയതിന് ബോംബ് ഭീഷണിയും വധഭീഷണിയും നേരിട്ടതായി മുതിർന്ന ശ്രീരാമസേനാ നേതാവ് ഗംഗാധർ കുൽക്കർണി പറഞ്ഞു.

  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു

ഇതുവരെ 170-ലേറെ ഭീഷണി ഫോൺകോളുകൾ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ശ്രീരാമസേനയുടെ ഫെയ്‌സ്ബുക്ക് പേജ് ആരോ ബ്ലോക്ക് ചെയ്തതായും അദ്ദേഹം പറഞ്ഞു.

ലവ് ജിഹാദിനെതിരായ പ്രചാരണത്തെ തടയാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപിച്ചു. ഫെയ്‌സ് ബുക്ക് പേജ് പ്രവർത്തിപ്പിക്കാൻ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപക സമരം നടത്തുമെന്നും പറഞ്ഞു.

ബോംബ് ഭീഷണിയുയർത്തുന്നതും ഫെയ്‌സ്ബുക്ക് പേജ് ബ്ലോക്കുചെയ്യുന്നതും ശരിയായ പ്രവൃത്തിയല്ല. അക്രമം ശരിയായമാർഗമല്ല. ഇതേപ്പറ്റി സർക്കാർ അന്വേഷണം നടത്തണമെന്ന് പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ ഫ്ലൈഓവർ വീണ്ടും അടക്കുന്നു: നാല് ദിവസം ഗതാഗത നിയന്ത്രണം; ബദൽ പാതകൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു
[masterslider id="10"]

Related posts

Click Here to Follow Us