ബെംഗളൂരു : നഗരത്തിൽ നിയമം ലംഘിക്കുന്ന ഓട്ടോഡ്രൈവർമാരെ പിടികൂടാൻ പരിശോധന ഊർജിതമാക്കി ട്രാഫിക് പോലീസ്.
പലയിടങ്ങളിലും ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരേ വിവിധതരത്തിലുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്നാണ് നടപടി.
അമിതനിരക്ക് ഈടാക്കൽ, ശരിയായ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, സർവീസ് പോകാൻ വിസമ്മതിക്കൽ തുടങ്ങിയ പരാതികളാണ് ഡ്രൈവർമാർക്കെതിരേയുള്ളത്.
നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
കഴിഞ്ഞ ദിവസം ബെംഗളൂരു ഈസ്റ്റ് ട്രാഫിക് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 833 കേസുകൾ രജിസ്റ്റർചെയ്തു.
ഇതിൽ മൂന്ന് കേസുകൾ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തതിനാലാണ്. 213 കേസുകൾ അമിത നിരക്ക് ഈടാക്കിയതിനും 234 കേസുകൾ ട്രിപ്പ് വിളിച്ചിട്ട് പോകാത്തതിനുമാണ്.
ബാക്കിയുള്ള കേസുകൾ വിവിധ ഗതാഗത നിയമ ലംഘനങ്ങൾക്കാണെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]