പോക്സോ കേസ്; യെദ്യൂരപ്പ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി 

ബെംഗളൂരു: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.

ഈ വർഷം മാർച്ചില്‍ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കർണാടക പോലീസിന്റെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് മുമ്പാകെ യെദ്യൂരപ്പ ഹാജരായത്.

ജൂണ്‍ 12 ന് പോക്‌സോ കേസിന്റെ അന്വേഷണത്തിന് ഹാജരാകാൻ യെദ്യൂരപ്പയ്ക്ക് സിഐഡി സമൻസ് അയച്ചെങ്കിലും അദ്ദേഹം സമയം തേടിയിരുന്നു

  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്

തന്റെ പിതാവിന് നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും അന്വേഷണം നേരിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും യെദ്യൂരപ്പയുടെ മകനുമായ ബി വൈ വിജയേന്ദ്ര പറഞ്ഞു.

പോക്‌സോ നിയമത്തിന് കീഴില്‍ യെദ്യൂരപ്പയ്‌ക്കെതിരെ ജൂണ്‍ 13-ന് സിഐഡി അറസ്റ്റ് വാറണ്ട് പുറത്തിറക്കിയിരുന്നെങ്കിലും മുൻകൂർ ജാമ്യത്തിനും കേസ് റദ്ദാക്കുന്നതിനുമുള്ള ഹർജിയെ തുടർന്ന് ജൂണ്‍ 14-ന് കർണാടക ഹൈക്കോടതി അറസ്റ്റ് തടയുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts