ഒടുവിൽ തീരുമാനം ആയി; സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഉള്ള ഗ്രേസ് മാർക്ക് നിർത്തലാക്കുന്നു

ബെംഗളൂരു : കർണാടകത്തിൽ എസ്.എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അനുവദിക്കുന്ന ഗ്രേസ് മാർക്ക് നിർത്തുന്നു. അടുത്ത അധ്യയനവർഷം മുതൽ ഇത് നടപ്പാകും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇത്തവണ വിജയശതമാനം വർധിപ്പിക്കാൻ 20 ശതമാനം മാർക്ക് വരെ ഗ്രേസ് മാർക്കായി അനുവദിച്ചിരുന്നു. കോവിഡ് കാലത്ത് ആറ്, ഏഴ് ക്ലാസുകളിൽ പഠിച്ച വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയെന്നും ഇക്കാര്യം പരിഗണിച്ചാണ് അവർക്ക് 20 ശതമാനം വരെ ഗ്രേസ് മാർക്ക് അനുവദിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ…

Read More

വേനലവധിക്ക് 53 പ്രത്യേക തീവണ്ടികൾ ഓടിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ നേടിയ വരുമാനം 22.89 കോടി രൂപ

ബെംഗളൂരു : വേനലവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് ദക്ഷിണ പശ്ചിമ റെയിൽവേ ഏപ്രിലിൽ 53 സമ്മർ സ്പെഷ്യൽ തീവണ്ടികൾ സർവീസ് നടത്തി. ആകെ 338 ട്രിപ്പുകളാണ് നടത്തിയത്. 22.89 കോടിരൂപ വരുമാനം ലഭിച്ചതായും റെയിൽവേ അറിയിച്ചു. ആദ്യമായിട്ടാണ് ദക്ഷിണ പശ്ചിമ റെയിൽവേ ഏപ്രിലിൽ ഇത്രയും അധികം പ്രത്യേക തീവണ്ടികൾ സർവീസ് നടത്തിയത്. മുഴുവൻ സീറ്റുകളിലും യാത്രക്കാരുമായിട്ടായിരുന്നു സർവീസ്. കഴിഞ്ഞവർഷം ഏപ്രിലിൽ 28 പ്രത്യേക തീവണ്ടികൾ മാത്രമായിരുന്നു സർവീസ് നടത്തിയത്. കഴിഞ്ഞവർഷം ലഭിച്ച വരുമാനം 9.76 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 134 ശതമാനം വർധനയാണ് ഇത്തവണ…

Read More

ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തിക്കൊന്നു

ചേർത്തല: പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭർത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേർത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ് അമ്പിളി. അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. മക്കള്‍: രാജലക്ഷ്മി, രാഹുല്‍.

Read More

പ്രജ്വൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കുന്നതിൽ എതിർപ്പില്ല; ദേവഗൗഡ 

deva gowda

ബെംഗളൂരു: എം പി പ്രജ്വല്‍ രേവണ്ണയുടെ പേരിലുള്ള ലൈംഗികാതിക്രമ കേസില്‍ അയാൾ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കുന്നതിൽ എതിർപ്പ് ഇല്ലെന്ന് ജെഡിഎസ് നേതാവും പ്രജ്വലിന്‍റെ മുത്തച്ഛനുമായ എച്ച്‌.ഡി. ദേവഗൗഡ. കേസില്‍ കൊച്ചു മകൻ കുറ്റക്കാരനെന്ന് തെളിയുകയാണെങ്കില്‍ ശിക്ഷിക്കുന്നതില്‍ എതിർപ്പില്ലെന്നാണ് ദേവഗൗഡ വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം തന്‍റെ മകൻ എച്ച്‌.ഡി. രേവണ്ണയ്ക്കെതിരേയുള്ള കേസുകള്‍ നിർമിക്കപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സംസാരിക്കാൻ ഗൗഡ തയാറായില്ല. ഈ കേസില്‍ കൂടുതല്‍ പേർ ഉള്‍‌പ്പെട്ടിട്ടുണ്ട്. ആരുടെയും പേരു വലിച്ചിഴയ്ക്കാൻ താൻ ഒരുക്കമല്ല. സംഭവം കോടതിയുടെ പരിഗണനയിലിരിക്കേ ഇക്കാര്യത്തില്‍…

Read More

ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ്സ്‌ തിരുച്ചിറപ്പള്ളിയിൽ അടിയന്തര ലാൻഡിംഗ് നടത്തി 

ബെംഗളൂരു: തിരുവനന്തപുരം- ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാർ കാരണം അടിയന്തരമായി താഴെയിറക്കി. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. കഴിഞ്ഞ ദിവസം രണ്ട് വിമാനങ്ങള്‍ സാങ്കേതിക തകരാർ കാരണം യാത്ര റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ സമരത്തില്‍ വലഞ്ഞ എയർ ഇന്ത്യയില്‍ സാങ്കേതിക തകരാർ മൂലം യാത്രകള്‍ മുടങ്ങുന്നത് പതിവായിരിക്കുകയാണ്. ഇന്നലെ ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവിലേക്കു പോവുകയായിരുന്ന വിമാനം എയർ കണ്ടിഷൻ യൂണിറ്റില്‍ തീ കണ്ടതോടെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയിരുന്നു. 175 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതേ ദിവസം പൂനയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന എഐ-858…

Read More

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാശം നൽകിയില്ല; സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി 

ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഭർത്താവിൻ്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ഹൈക്കോടതി നിർദേശം. നേരത്തെ ജസ്റ്റിസുമാരായ അനു ശിവരാമൻ, അനന്ത് രാമനാഥ് ഹെഗ്‌ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഭാര്യയ്ക്കും മകനും ചിലവിനായി 5,000 രൂപ വീതം നല്‍കണമെന്ന് വിധിച്ചത്. 2012 ഏപ്രില്‍ മുതല്‍ പ്രതിമാസം അയ്യായിരം ചിലവിന് നല്‍കണമെന്ന് ഉത്തരവിട്ടെങ്കിലും ഭർത്താവ് തുക നല്‍കാത്തതിനെ തുടർന്ന് സ്വത്തുക്കള്‍ കണ്ടുകെട്ടുകയായിരുന്നു. ബെംഗളൂരുവിലെ ഉത്തരഹള്ളിയിലുള്ള ഭർത്താവിൻ്റെ 1,276 ചതുരശ്ര അടി വിസ്തീർണമുള്ള വീട് കണ്ടുകെട്ടിയതായി കോടതി അറിയിച്ചു. മറ്റ് സ്വത്തുവിവരങ്ങള്‍…

Read More

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർ ഗുരുതരാവസ്ഥയിൽ 

തിരുവനന്തപുരം: സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് പരിക്ക്. ബസ് ഡ്രൈവറെ ഗുരുതര പരിക്കുകളോടെ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളല്ലൂർ കേശവപുരം എല്‍ പി സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. 20 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ ഏഴ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Read More

ബെംഗളൂരുവിൽ നിന്നും സ്ഥിരമായി ലഹരി കടത്ത്; യുവതി ഉൾപ്പെടെ 6 പേർ അറസ്റ്റിൽ 

കൊച്ചി: കൊച്ചിയില്‍ ലഹരി വസ്തുക്കളുമായി ഒരു യുവതിയടക്കം ആറുപേർ പിടിയിൽ. എളമക്കരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. കറുകപ്പളളിയിലെ ഒരു ലോ‍ഡ്ജില്‍ വരാപ്പുഴ സ്വദേശിനിയായ യുവതിയടക്കം അഞ്ചുപേർ തങ്ങുന്നെന്നായിരുന്നു പോലീസിന് കിട്ടിയ വിവരം. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കൊക്കെയിൻ, മെത്താംഫിറ്റമിൻ , കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്. സ്വന്തം ഉപയോഗത്തിനും വിപണനത്തിനുമായി കൊണ്ടുവന്നതെന്നാണ് പോലീസ് പറയുന്നത്. വരാപ്പുഴ സ്വദേശിനിയായ അല്‍ക്കാ ബോണിയ്ക്കൊപ്പം തൊടുപുഴ സ്വദേശി ആശിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ്, രഞ്ജിത്ത്, ഷൊർണൂ‍ർ സ്വദേശി മുഹമ്മദ് അസർ, തൃശൂർ സ്വദേശി…

Read More

പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക ആരോപണ കേസിൽ പ്രതികരിച്ച് ദേവഗൗഡ

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാരോപണ കേസില്‍ ആദ്യമായി പ്രതികരിച്ച്‌ എച്ച്‌ഡി ദേവഗൗഡ. കേസില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്നും എല്ലാവർക്കുമെതിരെ നടപടിയെടുക്കണമെന്നും ദേവഗൗഡ പറഞ്ഞു. പ്രജ്വലിനെതിരെ ആരോപണമുയർന്ന് ദിവസങ്ങള്‍ പിന്നിട്ടതിന് ശേഷമാണ് ദേവഗൗഡ ആദ്യമായി പ്രതികരിക്കുന്നത്. ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാവർക്കുമെതിരെ നടപടിയെടുക്കേണ്ടതുണ്ട്. ഞാൻ അവരുടെ പേരുകള്‍ പറയുന്നില്ല’ എച്ച്‌ ഡി ദേവഗൗഡ പറഞ്ഞു. തൻ്റെ 92-ാം ജന്മദിനത്തില്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ദേവഗൌഡ. പ്രജ്വലിനെതിരായ ആരോപണങ്ങളില്‍ നടപടിയുണ്ടാകും. എന്നാല്‍ രേവണ്ണയുടെ കാര്യത്തില്‍ എന്താണ് ഉണ്ടായതെന്ന് ജനങ്ങള്‍ കണ്ടതാണ്. അദ്ദേഹത്തിന് കോടതിയില്‍ നിന്ന് ജാമ്യം…

Read More

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെൽഫി; പിന്നാലെ യുവാവും ആത്മഹത്യ ചെയ്തു 

ഉത്തര്‍പ്രദേശ്: ഷാള്‍ കഴുത്തി മുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡെഡ്ബോഡിക്കൊപ്പം സെല്‍ഫി എടുത്ത് ഭർത്താവ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പലതവണ വഴക്കുണ്ടായതായി പോലീസ് പറയുന്നു. കൊലപാതക ദിവസവും ഇവർ തമ്മില്‍ വഴക്കുണ്ടായതായാണ് റിപ്പോർട്ട്. ഷാള്‍ കഴുത്തില്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ തന്റെ മടിയില്‍ കിടത്തി യുവാവ് സെല്‍ഫിയെടുക്കുകയും, തുടർന്ന് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നാലെ സംഭവസ്ഥലത്ത് എത്തിയ ബന്ധുക്കള്‍ കണ്ടത് മരിച്ച നിലയില്‍ കിടക്കുന്ന ദമ്പതികളെയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Read More
Click Here to Follow Us