അടിപ്പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ ഫലം കാണുന്നില്ലന്ന ആരോപണം ശക്തം

ബെംഗളൂരു: കാലവർഷത്തിന് മുന്നേ അടിപ്പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ വേണ്ടത്ര ഫലം കാണുന്നില്ല.

ഒരു പരിധിക്കപ്പുറം അടിപ്പാതകളിൽ ജലം ഉയർന്നാൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടയുകയേ നിലവിൽ നിവൃത്തിയുള്ളൂ.

കഴിഞ്ഞ ദിവസത്തെ മഴയിൽ തന്നെ നഗരത്തിലെ പ്രധാന റോഡുകളിലെ അടിപ്പാതകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു.

ബിബിഎംപി പരിധിയിലുള്ള 71 അടിപ്പാതകളിൽ 18 എണ്ണം റെയിൽവേ അടിപ്പാതകളാണ്.വെള്ളം ഒലിച്ചുപോകാനുള്ള ഓവുചാലുകളിൽ ചെളി നിറയുന്നതോടെ നിമിഷ നേരം കൊണ്ട് അടിപ്പാതകൾ മുങ്ങും.

  ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം

കഴിഞ്ഞ വർഷം മേയ് 21ന് വിധാൻസൗധയ്ക്ക് സമീപം കെആർ സർക്കിൾ അടിപ്പാതയിൽ കാർ മുങ്ങി ഐടി ജീവനക്കാരി മരിച്ചിരുന്നു.

ഇതിനു ശേഷമാണ് അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കാൻ ബിബിഎംപി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (ഐഐഎസ്‌സി) സഹായം തേടിയത്.

അടിപ്പാതകളുടെ രൂപഘടന ഉൾപ്പെടെ മാറ്റാനുള്ള നിർദേശം ഐഐഎസ്‌സി നൽകിയിരുന്നെങ്കിലും സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ പ്രതിസന്ധിയായതോടെ തുടർ നടപടികൾ ഉണ്ടായില്ല.

  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.
[masterslider id="10"]

Related posts

Click Here to Follow Us