നഗരത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പിനായി സെൻസറുകൾ സ്ഥാപിച്ച് കോർപ്പറേഷൻ

ബെംഗളൂരു : നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകുന്നത് മുൻകൂട്ടിയറിയാനും മുന്നറിയിപ്പ് നൽകാനും മഴവെള്ളം ഒഴുകിപ്പോകുന്ന ഓവുചാലുകളിൽ സെൻസറുകൾ സ്ഥാപിച്ച് കോർപ്പറേഷൻ.

124 ഇടങ്ങളിലാണ് അത്യാധുനിക സെൻസറുകൾ സ്ഥാപിച്ചത്. ഇതിൽനിന്നുള്ള വിവരങ്ങൾ കൺട്രോൾ റൂമിൽ ലഭിക്കും വിധമാണ് സംവിധാനമൊരുക്കിയത്.

സംസ്ഥാന ദുരന്ത നിവാരണസേനയുടെ കൺട്രോൾറൂമിലുള്ള സെൻസറുകളിൽനിന്ന് ലഭിക്കുന്ന വിവരംകോർപ്പറേഷന് കൈമാറും.

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായാണ് സെൻസറുകൾ സ്ഥാപിച്ചതെന്ന് കോർപ്പറേഷൻ അറിയിച്ചു. കഴിഞ്ഞ മഴക്കാലത്ത് നഗരത്തിൽ അപ്രതീക്ഷിതമായി വെള്ളം പൊങ്ങിയത് വ്യാപകനഷ്ടങ്ങൾക്കിടയാക്കിയിരുന്നു.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കുകയാണ് ലക്ഷ്യം. ഓവുചാലുകളിലെ തടസ്സങ്ങൾ നീക്കി വൃത്തിയാക്കുന്ന പ്രവൃത്തിക്കും കോർപ്പറേഷൻ തുടക്കമിട്ടു.

വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് കണ്ടെത്തിയ നഗരത്തിലെ 74 പ്രദേശങ്ങളിൽ അതീവ ശ്രദ്ധ ചെലുത്താനും കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.

ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവത്കരണം സംഘടിപ്പിക്കും.

മഴക്കാലമെത്തുന്നതോടെ കോർപ്പറേഷൻ മാർഷൽമാരുടെ സംഘങ്ങൾ ഈ പ്രദേശങ്ങളിൽ പട്രോളിങ് നടത്തും. ചെറു ബോട്ടുകൾ, ജീവൻ രക്ഷാ ഉപകരണങ്ങൾ എന്നിവ മാർഷൽമാരുടെ സംഘങ്ങൾക്ക് കൈമാറും.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,
[masterslider id="10"]

Related posts