സ്കൂളിൽ നിന്നും ഉച്ചസമയത്ത് ക്ഷേത്രത്തിൽ വിളക്ക് കൊളുത്താൻ പോയ വിദ്യാർത്ഥി വെന്തുമരിച്ചു ; അധ്യാപകർക്ക് സസ്പെൻഷൻ

ബെംഗളൂരു : സ്‌കൂളിന് സമീപമുള്ള ക്ഷേത്രത്തിൽ വിളക്ക് കൊളുത്താൻ പോയ പെൺകുട്ടി (അമ്പലത്തിൽ വിളക്ക് കത്തിക്കാൻ) പോയ പെൺകുട്ടി മരിച്ചു.

കുട്ടിയുടെ വസ്ത്രത്തിന് തീപിടിച്ചതാണ് അപകടത്തിന് കാരണമായത്.

തുംകൂരു ജില്ല ഷിറ താലൂക്ക് ഗൗഡഗെരെ ഹൊബാലി മേലാക്കോട് ഗവൺമെൻ്റ് സീനിയർ പ്രൈമറി സ്കൂൾ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ ദീക്ഷ 6 ആണ് മരിച്ചത്.

സ്‌കൂളിലെ ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിന് സമീപത്തെ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാൻ കുട്ടി പോയിരുന്നു.

മുതിർന്നവരുടെ ആചാരങ്ങൾ നിരീക്ഷിച്ച കുട്ടി ഭക്തിയോടെ ഈ ജോലി ചെയ്തു.

ക്ലാസ്സിലെ മറ്റു ചില കുട്ടികളെയും അവൾ കൂടെ കൂട്ടി. മാർച്ച് 13നായിരുന്നു സംഭവം.

  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

വിളക്ക് കത്തിക്കുന്നത് നല്ലതായിരിക്കുമെന്ന് കുട്ടിക്ക് അറിയാമായിരുന്നെങ്കിലും അഗ്നിബാധയുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് അറിവില്ലാതിരുന്ന കുട്ടിയുടെ വസ്ത്രങ്ങളിൽ തീ പടർന്ന് കുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽക്കുകയായിരുന്നു.

ഉടൻ തന്നെ കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് തുടർചികിത്സയ്ക്കായി ബെംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും രോഷം അധ്യാപകർക്കെതിരെ തിരിഞ്ഞിരുന്നു.

എന്തിനാണ് ദീക്ഷ ഉച്ചഭക്ഷണത്തിന് ശേഷം സഹപാഠികളെ കൂട്ടിക്കൊണ്ടു സ്കൂളിൽ നിന്ന് അൽപ്പം അകലെയുള്ള കാതമ്മ ക്ഷേത്രത്തിലേക്ക് പോകാൻ അനുവദിച്ചത്? കുട്ടികൾ സ്‌കൂളിൽ പോയാൽ പിന്നെ സ്‌കൂൾ വിടുന്നത് വരെ ടീച്ചറുടെ ഉത്തരവാദിത്തമല്ലേ എന്നാണ് ജനങ്ങളുടെ ചോദ്യം.

വിവരമറിഞ്ഞ് ബിഇഒ കൃഷ്ണപ്പ സ്‌കൂളിലെത്തി വിശദമായ പരിശോധന നടത്തി.

  എട്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മലയാളി അറസ്റ്റിൽ

അധ്യാപികയുടെ നിരുത്തരവാദിത്തമാണ് ഉച്ചയ്ക്ക് ശേഷം ആരുമറിയാതെ സ്‌കൂളിൽ നിന്ന് ഇറങ്ങിപ്പോയതിന് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള 75 ഓളം കുട്ടികൾ ഈ സ്‌കൂളിൽ പഠിക്കുന്നുണ്ട്.

അതായത് ഒരു ക്ലാസിൽ ശരാശരി 11 കുട്ടികൾ മാത്രമാണുള്ളത്. അവരെ പഠിപ്പിക്കാൻ നാല് അധ്യാപകരുണ്ട്.

ഇവരിൽ രണ്ടുപേർ സർക്കാർ സർവീസും രണ്ടുപേർ കരാർ അടിസ്ഥാനത്തിലും ഉള്ള അധ്യാപകരുമാണ്.

ഇത്രയധികം പേരുണ്ടായിട്ടും കുട്ടികളെ നിരീക്ഷിക്കാത്തത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി എല്ലാ അധ്യാപകരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ. സുധാകരന്റെ വീട്ടിൽ കണ്ണൂരിലെ നേതാക്കളുടെ രഹസ്യ ഗ്രൂപ്പ് യോഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us