റിപ്പബ്ലിക് ദിനാഘോഷത്തിനായി ഒരുങ്ങി നഗരം; എങ്ങും വിപുലമായ ഒരുക്കങ്ങൾ; 8,000 പേർ പരേഡിന് സാക്ഷ്യം വഹിക്കും

ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിന് നഗരത്തിൽ വിപുലമായ ഒരുക്കങ്ങൾ.

മനേക് ഷാ ഗ്രൗണ്ടിൽ നടക്കുന്ന പരേഡുകാണാൻ 8000 പേരെത്തുമെന്നാണ് കണക്ക്.

ഇതനുസരിച്ചുള്ള സൗകര്യങ്ങളാണ് പരേഡ് ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്നത്.

ഇതിനുപുറമേ പരേഡ്‌ കാണാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചു.

സുരക്ഷയൊരുക്കാനായി ആയിരം പോലീസുകാരെയാണ് പരേഡ് ഗ്രൗണ്ടിലും പരിസരപ്രദേശങ്ങളിലുമായി നിയോഗിക്കുക.

ഒമ്പതു ഡെപ്യൂട്ടി കമ്മിഷണർമാർ, 16 അസിസ്റ്റന്റ് കമ്മിഷണർമാർ, 46 ഇൻസ്പെക്ടർമാർ, നൂറ് എസ്.ഐ.മാർ, 75 എ.എസ്.ഐ.മാർ എന്നിവർക്കാണ് സുരക്ഷാചുമതല നൽകിയിരിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് പറഞ്ഞു.

  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

വിവിധയിടങ്ങളിലായി 100 സി.സി. ടി.വി. ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽനിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിൽനിന്ന് തത്സമയം നിരീക്ഷിക്കും.

നഗരത്തിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുന്ന മറ്റിടങ്ങളിലും പോലീസിന്റെ പ്രത്യേക നിരീക്ഷണമുണ്ടാകും.

റിപ്പബ്ലിക്ദിന പരേഡിനോടനുബന്ധിച്ച് സ്കൂൾവിദ്യാർഥികളുടെ കലാപരിപാടികളും മനേക് ഷാ ഗ്രൗണ്ടിൽ അരങ്ങേറും.

നഗരത്തിലെ വിവിധ സ്കൂളിൽനിന്നുള്ള വിദ്യാർഥികളാണ് കലാപരിപാടികൾ അവതരിപ്പിക്കുക.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

പരേഡ് നടത്തുന്ന 38 പ്ലാറ്റൂണുകളിൽ 10 എണ്ണം സ്കൂൾവിദ്യാർഥികളുടെ സംഘമായിരിക്കും. സൈനികരുടെ മോട്ടോർസൈക്കിളിലുള്ള സാഹസികപ്രകടനങ്ങളും നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
[masterslider id="10"]

Related posts