ബെംഗളൂരുവിൽ കുടിവെള്ള ക്ഷാമം രൂക്ഷം

ബെംഗളൂരു: ഈ വർഷമാദ്യം ബംഗളൂരു ജലക്ഷാമം രൂക്ഷമാകുന്നു. തലസ്ഥാനമായ ബെംഗളൂരു ദിനംപ്രതി വികസിക്കുകയാണ് എന്നിരുന്നാലും, പൗരന്മാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് സർക്കാരിന് വെല്ലുവിളി നിറഞ്ഞ ദൗത്യമായി തുടരുകയാണ്.

ബെംഗളൂരുവിലെ ജനസംഖ്യ 1.30 കോടി കവിഞ്ഞതോടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

ജലവിതരണത്തിന്റെ ചുമതലയുള്ള ജലമണ്ഡലി പ്രധാനമായും ആശ്രയിക്കുന്നത് കാവേരി ജലത്തെയാണ്.

എന്നാൽ കഴിഞ്ഞ വർഷം മഴ സാധാരണയേക്കാൾ വളരെ കുറവായിരുന്നു, ഇത് കടുത്ത വരൾച്ചയിലേക്ക് നയിക്കാൻ ഇടയാക്കി കൂടാതെ ഇപ്പോൾ ജലസംഭരണികൾ വറ്റിവരളുകയാണ്.

  സൗജന്യ യാത്ര; കെഎസ്ആർടിസിയിൽ നാളെ മുതൽ 'ജെൻഡർ ടിക്കറ്റിങ്'; യാത്രക്കാരുടെ ലിംഗവിവരങ്ങൾ ടിക്കറ്റിൽ രേഖപ്പെടുത്തും

കാവേരി അഞ്ചാം ഘട്ട പദ്ധതിയിലൂടെ 110 ഗ്രാമങ്ങൾക്ക് കൂടി കുടിവെള്ളം നൽകുമെന്ന് പറഞ്ഞ ജലമണ്ഡലി, പ്രതിമാസം 2.42 ടിഎംസി, അതായത് പ്രതിവർഷം 29 ടിഎംസി വെള്ളം സംഭരിക്കാൻ കാവേരി ഇറിഗേഷൻ കോർപ്പറേഷന് കത്ത് നൽകി.

നിലവിൽ കെആർഎസ് റിസർവോയറിൽ 20 ടിഎംസി ജല സംഭരണമുണ്ട്, അഞ്ച് ടിഎംസി എന്നാൽ ഡെഡ് സ്റ്റോറേജായിരിക്കും.

  തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് സുപ്രീംകോടതിയിലും തിരിച്ചടി

ബാക്കി വെള്ളം ഉയർത്തിയാലും 6 മാസത്തേക്ക് മാത്രം മതിയാവുകയുള്ളു, പ്രതീക്ഷിച്ച മഴ പെയ്തില്ലെങ്കിൽ ബെംഗളുരുവിട്ട സ്ഥിതിയെന്താകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
[masterslider id="10"]

Related posts

Click Here to Follow Us