മണ്ഡ്യയിൽ ആനയുടെ ആക്രമണത്തിൽ ഇരയായ യുവതി മരിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ആനകളുടെ ആക്രമണം അനുദിനം വർധിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ആനയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.

ആനയുടെ ആക്രമണത്തിൽ ഇപ്പോഴിതാ മണ്ഡ്യ ജില്ലയിൽ മറ്റൊരു മരണം കൂടി സംഭവിച്ചു.

ലാലനകെരെ-പീഹള്ളി ഗ്രാമത്തിന് സമീപം മണ്ഡ്യയിലാണ് സ്ത്രീ കർഷകയെ ആന കൊന്നത്.

ലാലനകെരെ ഗ്രാമത്തിലെ സാക്കമ്മ രാവിലെ ഫാമിന് സമീപം പോയപ്പോൾ ആന ഓടിച്ചിട്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത

നാട്ടുകാരാണ് ആനയുടെ ആക്രമണത്തിൽ സക്കമ്മ മരിച്ചതായി കണ്ടെത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

യുവതിയെ കൊലപ്പെടുത്തിയ ആനയെയും കണ്ടെത്തി.

തോട്ടം മുറിച്ചുകടക്കുന്ന വിസി കനാലിൽ നീന്തുകയായിരുന്നു ആന.

ആന കരിമ്പ് പാടത്തും നാശനഷ്ടം വരുത്തിയിട്ടുണ്ട്.

ചിക്കമംഗളൂരു താലൂക്കിലെ ആൽദൂർ വനമേഖലയിൽ അൽദൂരിനടുത്ത് ഹെഡലു ഗ്രാമത്തിൽ പുലർച്ചെ കാപ്പിത്തോട്ട ജോലിക്ക് പോവുകയായിരുന്ന വീണ (45) എന്ന സ്ത്രീയെ ദിവസങ്ങൾക്ക് മുമ്പ് ആന കൊലപ്പെടുത്തിയിരുന്നു. ചിക്കമംഗളൂരിൽ ഒരേ മാസം രണ്ടു പേരാണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്ത 1.50 ശതമാനം വർദ്ധിപ്പിച്ചു
[masterslider id="10"]

Related posts