ബോട്ട് ദുരന്തം: കാണാതായ 12 കുട്ടികളുടെ മൃതദേഹം കണ്ടെത്തി

ബിഹാർ: മുസാഫർപൂർ ജില്ലയിലെ ബാഗമതി നദിയിൽ 30 ലധികം കുട്ടികളുമായി പോയ ബോട്ട് മറിഞ്ഞ് കാണാതായ 12 കുട്ടികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച നദിയിൽ നിന്ന് കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മുസാഫർപൂർ നഗരത്തിലെ ബെനിവ മേഖലയിൽ മധുരപട്ടി ഘട്ടിൽ കവിഞ്ഞൊഴുകുന്ന ബാഗമതി നദിയിൽ ബോട്ട് മറിഞ്ഞു. മുപ്പതിലധികം കുട്ടികൾ ബോട്ടിൽ സ്‌കൂളിലേക്ക് പോവുകയായിരുന്നെന്ന് പറയപ്പെടുന്നു.

ഇതിൽ 20 കുട്ടികളെ വ്യാഴാഴ്ച തന്നെ രക്ഷപ്പെടുത്തി.12 കുട്ടികളെ കാണാതായതിനാൽ ഇവർക്കായുള്ള തിരച്ചിൽ ഇന്നലെ മുതൽ തുടരുകയാണ്.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

കുട്ടികളെ കാണാതായ നിമിഷം മുതൽ ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആർഎഫ്) അടിയന്തര രക്ഷാപ്രവർത്തകർ തുടർച്ചയായി രക്ഷാപ്രവർത്തനം നടത്തിവരികയായിരുന്നു.

ഇന്ന് രാവിലെ ഏഴ് മുതലാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. അതിനിടെ, ശേഷിക്കുന്ന കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.കാമിനി കുമാരി, സുസ്മിത കുമാരി, ബേബി കുമാരി, സജ്ദ ബാനോ, ഗൈതാ ദേവി, അസ്മത്ത്, റിതേഷ് കുമാർ, ശിവാജി ചൗപാൽ, സൻഷുൽ, വസീം, മിന്റു, പിന്റു എന്നിവരാണ് മരിച്ചതെന്ന് ഗൈഘട്ട് സർക്കിൾ ഓഫീസർ രാഘവേന്ദ്ര നാഗ്വാൾ അറിയിച്ചു.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

കുട്ടികളെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദുരന്തബാധിത കുടുംബങ്ങൾക്ക് സഹായം നൽകുമെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് വ്യാഴാഴ്ച വിവരം ലഭിച്ച ജില്ലാ കളക്ടർ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts