മൈസൂരുവിൽ നിന്ന് തിരുപ്പതിയിലേക്ക് പോവുകയായിരുന്ന യാത്രക്കാർക്ക് നേരെ ട്രെയിനിൽ ആക്രമണം

ബെംഗളൂരു: നഗരത്തിൽ നിന്ന് തിരുപ്പതിയിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളെ ട്രെയിനിൽ വെച്ച് ആക്രമിച്ചതായി പരാതി.

മൈസൂരുവിൽ നിന്നുള്ള 220 ഓളം പേർ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലേക്ക് പോകുമ്പോൾ വെള്ളിയാഴ്ച പകല ജംഗ്ഷനു സമീപമാണ് സംഭവം. ട്രെയിനിൽ ആളുകൾ ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോ ക്യാമറയിൽ പകർത്തി ഓൺലൈനിൽ പ്രചരിപ്പിച്ചു.

തിരുപ്പതിയിലേക്ക് പോവുകയായിരുന്ന മൈസൂരു ഗ്രൂപ്പിലെ ഒരാൾ മറ്റൊരാളിന്റെ ലാപ്‌ടോപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരാൾ അവകാശപ്പെട്ടതിനെ തുടർന്നാണ് ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റം ആരംഭിച്ചത്.

  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്

സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ പോലീസ് സഹായത്തിനെത്തിയില്ലെന്ന് ആക്രമണത്തിനിരയായ യാത്രക്കാർ ആരോപിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന ആളിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് അവരെയും യാത്രക്കാരെ ആക്രമികച്ചതായി ആക്ഷേപമുണ്ട്. ഇരകൾ മൈസൂരിലെ റെയിൽവേ പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തതായി Tv9 കന്നഡ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്
[masterslider id="10"]

Related posts