മലിനജലവിതരണം വർദ്ധിക്കുന്നു; ശുദ്ധജലം വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമാക്കി ജനങ്ങൾ

Drinking_Water_EPS

ബെംഗളൂരു: മലിനജലം കുടിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറിളക്കവും സംസ്ഥാനത്ത് അടുത്തിടെ വർദ്ധിച്ചുവരികയാണ്. അടുത്തിടെ ബാംഗ്ലൂരിലെ മഹാവീർ റാഞ്ചസ് അപ്പാർട്ട്‌മെന്റിൽ മലിനമായ വെള്ളം കുടിച്ച് ഒരൊറ്റ അപ്പാർട്ട്‌മെന്റിലെ 30 ലധികം കുട്ടികൾ രോഗബാധിതരായി . പനിയും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് കുട്ടികൾ സിംഹസാന്ദ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.

രണ്ട് കുട്ടികളെക്കൂടി തുടർചികിത്സയ്ക്കായി ബെല്ലന്ദൂരിനടുത്തുള്ള മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ ഉൾപ്പടെ നിരവധി പേരാണ് മലിനജലം കുടിച്ചു മരണമടഞ്ഞത്. ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നു എന്ന പറഞ്ഞ് മിക്ക ഗ്രാമങ്ങളിലും അഴുക്കുവെള്ളമാണ് വിതരണം ചെയ്യുന്നത്. ഇത് ജനങ്ങളുടെ സമാധാനം കെടുത്തിയിട്ടുണ്ട്.

  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത

ദുർഗന്ധവും കാപ്പി നിറത്തിലുള്ള ജലമാണ് വിതരണം ചെയ്യുന്നത്. ഇത് ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ജനങ്ങൾ ആരോപിച്ചു. ജനങ്ങൾക്ക് വിതരണം ചെയ്യുന്ന വെള്ളം പൈപ്പ് ലൈനുകളിൽ പൊട്ടൽ വീണ് മണ്ണും ചെളിയും കലർന്ന് മലിനമാകുകയാണ്. ഇതിന് വകുപ്പിനെ കുറ്റപ്പെടുത്തുന്നതിന് പകരം സംവിധാനത്തിലെ പഴുതുകൾ തിരുത്തുകയാണ് വേണ്ടത്.

എന്നാൽ, എല്ലാ ക്രമീകരണങ്ങളും ശരിയാക്കേണ്ടത് ജൽ ബോർഡിന്റെ കടമയാണ്, എന്നാൽ അവർ ഇത് ശരിയായി കൈകാര്യം ചെയ്യുന്നില്ലെന്ന് ആളുകൾ ആരോപിച്ചു. കൂടാതെ, താലൂക്കിലെ ഭൂരിഭാഗം വില്ലേജുകളിലും മലിനമായ മിശ്രിത ജലം നിർത്തി ശുദ്ധജലം വിതരണം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടും തിരക്കും: വിജയ്‌യുടെ റോഡ് ഷോ പോലീസ് നിർദേശത്തെത്തുടർന്ന് റദ്ദാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല
[masterslider id="10"]

Related posts

Click Here to Follow Us