ബെംഗളൂരു മെട്രോ പില്ലർ തകർന്ന് അപകടം; 11 എഞ്ചിനീയർമാർക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: നാഗവാരിയിലെ മെട്രോ നിർമാണത്തിലിരുന്ന തൂൺ തകർന്ന് മ്മയും മകനും മരിച്ച സംഭവത്തിൽ 11 എഞ്ചിനീയർമാർക്ക് എതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മെട്രോ പില്ലർ തകർന്ന് ഒരു സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തിൽ അഞ്ച് മാസത്തിന് ശേഷമാണ് , ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ (ബിഎംആർസിഎൽ) 11 എഞ്ചിനീയർമാർക്കെതിരെ പോലീസ് വ്യാഴാഴ്ച കോടതിയിൽ സമഗ്രമായ കുറ്റപത്രം സമർപ്പിച്ചത്.

ജനുവരി 10 ന് സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ തേജസ്വിനി (28) ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ജോലിക്ക് പോകുമ്പോഴാണ് ബെംഗളൂരു മെട്രോയുടെ നിർമാണത്തിലിരുന്ന തൂൺ ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിന് മുകളിൽ വീണത്. സംഭവത്തിൽ തേജസ്വിനിയും രണ്ടര വയസ്സുള്ള മകനുമാണ് മരിച്ചത്. മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തിരുന്ന ഇവരുടെ ഭർത്താവും ഒരു മറ്റൊരു കുട്ടിയും അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

  വെയിലത്ത് ഉണങ്ങുന്നത് കോടികൾ; പി.ഡബ്ല്യു.ഡി ഓഫീസിലെ മഴവെളളത്തിൽ മുങ്ങിയ ഫയലുകൾക്ക് 'സൺ ബാത്ത്'; ദുരൂഹത ആരോപിച്ച് പൊതുജനം!

1100 പേജുള്ള കുറ്റപത്രമാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ബി‌എം‌ആർ‌സി‌എല്ലിൽ‌ നിന്നും പ്രൊജക്റ്റിൽ‌ ഉൾ‌പ്പെട്ടിരിക്കുന്ന നാഗാർ‌ജുന കൺ‌സ്ട്രക്ഷൻ കമ്പനിയായ (എൻ‌സി‌സി) ഒരു സ്വകാര്യ കൺ‌സ്ട്രക്ഷൻ കമ്പനിയിൽ നിന്നുമുള്ള 11 എഞ്ചിനീയർമാർ വഹിച്ച നിർണായക പങ്ക് ഇത് എടുത്തുകാണിക്കുന്നു. വേണ്ടത്ര സുരക്ഷാ നടപടികൾ സ്വീകരിക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്ന് ഐ.ഐ.ടി ഹൈദരാബാദിലെ വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ മലയാളി വിദ്യാർഥികളെ വീടുകയറി ആക്രമിച്ച് കവർച്ച; പണവും മൊബൈലും ലാപ്ടോപ്പുകളും കവര്‍ന്ന ആറ് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us