നഗരത്തിൽ പാൽ വിതരണത്തെ ബാധിച്ച് വാഹന ഉടമകളുടെ സമരം

ബെംഗളൂരു: പ്രാദേശിക വിതരണക്കാർക്ക് നിത്യേന അവശ്യവസ്തുക്കൾ കയറ്റി പോകുന്ന നൂറുകണക്കിന് വാഹനങ്ങൾ നിരത്തിലിറങ്ങിയതിനാൽ ഞായറാഴ്ച ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും പാൽ വിതരണം തടസ്സപ്പെട്ടു. ബെംഗളൂരു മിൽക്ക് യൂണിയൻ ലിമിറ്റഡുമായി (ബാമുൽ) ഘടിപ്പിച്ചിട്ടുള്ള 250 പാൽ വാഹനങ്ങളിൽ 150 എണ്ണമെങ്കിലുമാണ് ഉയർന്ന ഗതാഗത നിരക്കും സൗകര്യങ്ങളും ആവശ്യപ്പെട്ട് മിന്നൽ പണിമുടക്ക് നടത്തിയത്.

ഗോവിന്ദപ്പയുടെ അഭിപ്രായത്തിൽ 250 റൂട്ടുകളിലാണ് ബാമുൽ പാൽ വിതരണം ചെയ്യുന്നത്. ഇതിൽ 150 റൂട്ടുകലാണ് ഞായറാഴ്ച നിർത്തിവച്ചത്.
ഉയർന്ന ഇന്ധനവില, മെയിന്റനൻസ് ചാർജുകൾ, മറ്റ് ചെലവുകൾ എന്നിവ ചൂണ്ടിക്കാട്ടി ഗതാഗത നിരക്കിൽ 30% വർധനയാണ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ബമുൽ 10% വർദ്ധനവ് പ്രഖ്യാപിച്ചെങ്കിലും രണ്ട് മാസത്തിന് ശേഷം അത് നിർത്തലക്കുകയായിരുന്നു. നഗരത്തിൽഏകദേശം 40 കിലോമീറ്റർ വീതം 250 വാഹനങ്ങൾ ഓരോ ദിവസവും ഏകദേശം 375 ട്രിപ്പുകൾ നടത്തുന്നുണ്ട്. പാലിന്റെ അളവ് എത്ര കിലോമീറ്റർ സഞ്ചരിക്കുന്നു എന്നിവ കണക്കിലെടുത്ത് ഓരോ വാഹനത്തിനും 1500 മുതൽ 2000 രൂപ വരെയാണ് തുക നൽകുന്നത്.

ബെംഗളൂരു അർബൻ, റൂറൽ, രാമനഗർ ജില്ലകളിലെ പാൽ ഉൽപ്പാദകരുടെ സഹകരണ സംഘങ്ങളെയാണ് ബാമുൽ പ്രതിനിധീകരിക്കുന്നത്. ഇത് പ്രതിദിനം 13 ലക്ഷം ലിറ്റർ അല്ലെങ്കിൽ നഗരത്തിന്റെ ആവശ്യമായ പാലിന്റെ 70% വിതരണം ചെയ്യുന്നു. യെലഹങ്കയിലെ കെഎംഎഫ് മദർ ഡയറിയിൽ നിന്നാണ് ബെംഗളൂരുവിന് പാൽ വിതരണം ചെയ്യുന്നതെന്ന് പാൽ വിതരണം നടത്തുന്ന കരാറുകാരെ പ്രതിനിധീകരിക്കുന്ന ഒരു അസോസിയേഷൻ പ്രസിഡന്റ് ഗോവിന്ദപ്പ എ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us