ഡീസലിന് കർണാടകത്തിൽ കേരളത്തേക്കാൾ 7 രൂപ കുറവ്

തിരുവനന്തപുരം: കർണാടകയിൽ ഡീസലിന് കേരളത്തേക്കാൾ 7 രൂപ കുറവാണ്. കർണാടകയിലേക്ക് സർവീസ് നടത്തുന്ന എല്ലാ ബസുകളും കർണാടകയിലെ പമ്പുകളിൽ നിന്ന് ഡീസൽ അടിച്ചാൽ മതിയെന്ന് നിർദേശിച്ച് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. ഈ തീരുമാനത്തിലൂടെ കെഎസ്ആർടിസിക്ക് പ്രതിമാസ ലാഭം 3.15 ലക്ഷം രൂപയാണ്.

മാനന്തവാടി വഴി കർണാടകയിലേക്കു പോകുന്ന 15 സ്വിഫ്റ്റ് ബസുകളും ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള 2 ബസുകളുമാണ് ഇപ്പോൾ കർണാടകയിലേക്കു കയറുന്നത്. ദിവസവും 1500 ലീറ്റർ ഡീസലാണ് ഈ സർവീസുകൾ കർണാടകയിൽ നിന്ന് അടിക്കുന്നത്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഇന്നലെ 95.66 രൂപയാണ് കേരളത്തിൽ വില. കർണാടകയിൽ ഇത് 87.36 രൂപ. കർണാടകയിൽ നിന്ന് ഇന്ധനം വാങ്ങാൻ പ്രത്യേക ഫ്യുവൽ കാർഡും കെഎസ്ആർടിസി നൽകിയിട്ടുണ്ട്. ഓയിൽ കമ്പനികൾ ഈ കാർഡ് പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാൻ ഉപയോഗിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ
[masterslider id="10"]

Related posts