വീട് വിവാദം കത്തുന്നു: ചെറ്റേ എന്ന് വിളിക്കാൻ താൻ ആരാ’ ?; സുധിയുടെ വീട് നിർമിച്ചയാൾക്കെതിരെ രേണു സുധി; എനിക്ക് എന്തിന്റെ കേടായിരുന്നു എന്ന് ഫിറോസ്

രേണു സുധിയുമായി ബന്ധപ്പെട്ട വീട് വിവാദം രൂക്ഷമാകുന്നു. ബിഷപ്പ് നോബിൾ ഫിലിപ്പ് ഇഷ്ടദാനം നൽകിയ വസ്തു റദ്ദാക്കണമെന്ന് വക്കീൽ നോട്ടിസ് അയച്ചതിന് പിന്നാലെ ഇപ്പോൾ വീട് നിർമിച്ച് നൽകിയ ബിൽഡർ ഫിറോസും രേണുവിനെതിരെ രംഗത്ത് വന്നിരുന്നു.

ഇതിനെതിരെ അതിരൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് രേണു സുധി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് രേണുവിന്റെ പ്രതികരണം. തനിക്കെതിരെയും അച്ഛനെതിരെയും സംസാരിച്ചതിന് എതിരെയാണ് രേണു സുധി ആഞ്ഞടിച്ചത്.

‘കെഎച്ച്ഡിഇസി ഫിറോസിക്ക, നിങ്ങളെ ഞാൻ ഫിറോസിക്ക എന്ന് മാത്രമേ വിളിച്ചിട്ടുള്ളൂ. താങ്കളുടെ ഒരു വിഡിയോ കണ്ടു. എന്നെയും എന്നെയും എന്റെ പപ്പയെയും നാറി,ചെറ്റേ എന്നൊക്കെ വിളിക്കാൻ താൻ ആരാ?. തനിക്ക് നാണമുണ്ടോ ഇങ്ങനെ വിളിക്കാൻ.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തനിക്ക് എപ്പോഴാണ് ഞാൻ നാറിയും ചെറ്റയുമായത്. ഓർമയുണ്ടോ അറിയില്ല നമ്മൾ തമ്മിൽ ഈ പ്രശ്നം ഉണ്ടാകുന്നതിന് മുമ്പ് വരെ നമ്മൾ തമ്മിൽ നല്ല സൗഹൃദമുണ്ടായിരുന്നു. മെസേ‍ജ് അയച്ചിരുന്നു.

ഇക്ക മറന്നാലും രേണു സുധി അത് മറക്കത്തില്ല. ഞാനും മെസേജ് അയച്ചിരുന്നു. ഇപ്പോഴല്ലേ ഞാനും എന്റെ തന്തയും നാറിയും ചെറ്റയുമായത്. ഇനി മേലാൽ എന്നെ അങ്ങനെ വിളിച്ച് വന്നേക്കരുത്.

ഞാൻ അങ്ങനെ തിരിച്ച് വിളിക്കാത്തത് എന്റെ സംസ്കാരം അനുവദിക്കാത്തതുകൊണ്ടാണ്. ഞാൻ ഒന്നും മറന്നിട്ടില്ല, മറക്കാതിരുന്നാൽ നിങ്ങൾക്ക് നല്ലതെന്നും’ രേണു വിഡിയോയിൽ പറയുന്നു

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

രേണുവിന്റെ വിഡിയോ വന്നതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഫിറോസും എത്തി. എനിക്ക് എന്തിന്റെ കേടായിരുന്നു എന്നാണ് ഫിറോസിന്റെ പോസ്റ്റ്. ‘എന്താണ് ശരിക്കും പ്രശ്നം എന്ന്’ കമന്റിട്ടവരോട് ‘ഒരു വീട് കൊടുത്തു കുടുങ്ങി’എന്നും ഫിറോസ് മറുപടി നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts