സ്‌ഫോടക വസ്തുക്കൾ കേരളത്തിൽ നിന്നാണ് മംഗളൂരുവിൽ എത്തിയതെന്ന് സംശയം

കൊച്ചി: കോയമ്പത്തൂരിലും മംഗളൂരുവിലും സ്‌ഫോടനങ്ങൾ നടന്ന പശ്ചാത്തലത്തിൽ കേന്ദ്ര, സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത അടിയന്തര യോഗം കൊച്ചിയിൽ ചേർന്നു.

കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ ആസ്ഥാനത്ത് നടന്ന യോഗത്തിൽ റോ ഉൾപ്പെടെയുള്ള സംഘങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തതായാണ് വിവരം.

നിലവിലെ സുരക്ഷ വിലയിരുത്തിയതിനൊപ്പം മുൻകരുതലുകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. മംഗളൂരുവിൽ ഓട്ടോയിലുണ്ടായ പ്രഷർ കുക്കർ ബോംബ് സ്‌ഫോടത്തിനു സ്ഫോടക വസ്തുക്കൾ എത്തിച്ചത് കേരളത്തിൽ നിന്നാണെന്നാണ്  സംശയം. പ്രതി മുഹമ്മദ് ഷാരീഖ് ആലുവയിൽ സെപ്റ്റംബർ 13 മുതൽ 18 വരെ തങ്ങിയതായാണു കണ്ടെത്തിയിട്ടുള്ളത്.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

ആലുവയിലെ ലോഡ്ജിലെ മേൽവിലാസത്തിൽ ഷാരീഖിന് കൊറിയയിൽ എത്തിയത് സ്ഫോടക വസ്തുക്കൾ ആണോയെന്നും സംശയിക്കുന്നു. എറണാകുളത്തു നിന്നും ചില സഹായങ്ങൾ ഇയാൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട്ടിൽ നിന്നാണു ഷാരീഖ് ആലുവയിൽ എത്തിയത്. യാത്രയുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ആലുവയിൽ എത്തിയ ഇയാൾ എവിടെ താമസിച്ചു, ആരെയെല്ലാം സന്ദർശിച്ചു എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts