മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് റെയിൽവേ സ്റ്റേഷനിൽ പ്രവേശനം നിഷേധിച്ചു

ബെംഗളൂരു: ഗൊല്ലഹള്ളി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ഭിന്നശേഷിക്കാരായ  കുട്ടികളെയും അവരുടെ പരിചാരകരെയും റെയിൽവേ ഉദ്യോഗസ്ഥൻ അപമാനിച്ചതായി ആരോപണം. സ്റ്റേഷൻ മാനേജരുടെ ഭീഷണിയുടെ വീഡിയോ വൈറലായതോടെ ഭിന്നശേഷിക്കാരോടുള്ള ഉദ്യോഗസ്ഥരുടെ വിവേചനം വെളിപ്പെട്ടു.

മാനസിക വൈകല്യമുള്ളവരെ പരിചരിക്കുന്ന എൻ ജി ഒ സ്നേഹധാര ഫൗണ്ടേഷനാണ് ഒമ്പത് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളും മറ്റ് 13 പേരും ഗൊല്ലഹള്ളിയിലേക്ക് യാത്ര സംഘടിപ്പിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ ഇവർക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിഷേധിച്ചു. എന്തുകൊണ്ടാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിഷേധിച്ചതെന്ന് അന്വേഷിക്കാൻ പോയ എൻ ജി ഒ സ്ഥാപകയായ ഗീതാഞ്ജലി സാരംഗനോട് കുട്ടികളെ കൂട്ടി അവിടെ നിന്ന് പോകാൻ ഒരു സ്‌റ്റേഷൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.

  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി

പ്ലാറ്റ്‌ഫോം സന്ദർശിക്കാൻ ഡിവിഷണൽ റെയിൽവേ മാനേജരുടെ (ഡിആർഎം) അനുമതി ആവശ്യമാണെന്ന് സ്റ്റേഷൻ മാനേജർ വീഡിയോയിൽ പറയുന്നു. പ്ലാറ്റ്‌ഫോം ടിക്കറ്റ് വാങ്ങി പൊതുസ്ഥലത്ത് പ്രവേശിക്കാൻ ഡി ആർ എമ്മിന്റെ കത്തിന്റെ ആവശ്യം എന്താണെന്ന് ഗീതാഞ്ജലി ചോദിച്ചപ്പോൾ സംഘത്തെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി.

ഗീതാഞ്ജലിയുടെ ടീമിലെ ഒരു അംഗം വീഡിയോ ഷൂട്ട് ചെയ്യാൻ തുടങ്ങിയതിന് ശേഷം ഓഫീസറുടെ സ്വരം മൃദുവാകുന്നതും വിഡിയോയിൽ വ്യക്തമായിരുന്നു, ഒരു യുവ ഉദ്യോഗസ്ഥൻ മാന്യമായി സംസാരിച്ച് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുന്നതും കാണാമായിരുന്നു.. “ഇത് സുരക്ഷയുടെ പ്രശ്നമാണെങ്കിൽ, ഒമ്പത് കുട്ടികളിൽ ഓരോരുത്തർക്കും ഒരു കെയർടേക്കർ ഒപ്പമുണ്ടെന്ന് ഞങ്ങൾ വിശദീകരിക്കുമായിരുന്നു. മാത്രമല്ല, ദൂരെ നിന്നുകൊണ്ട് സ്റ്റേഷനിലൂടെ കടന്നുപോകുന്ന ട്രെയിനുകൾ ആസ്വദിക്കുക മാത്രമാണ് അവർ ചെയ്തത്. കുട്ടികളെ രണ്ട് ട്രെയിനുകൾ കാണിക്കാൻ വേണ്ടി മാത്രം ഞങ്ങൾക്ക് വഴക്കിടേണ്ടി വന്നതും ഈ അസുഖകരമായ അനുഭവം അനുഭവിക്കേണ്ടി വന്നതും ലജ്ജാകരമാണ്, എന്നും ഗീതാഞ്ജലി പറഞ്ഞു.

  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു

ഡിആർഎം ശ്യാം സിംഗ് ഇതിനോട് പ്രതികരിക്കാൻ തയ്യാറായില്ല. സൗത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അനീഷ് ഹെഗ്‌ഡെയെ മാധ്യമങ്ങൾ സമീപിച്ചു, അദ്ദേഹം എല്ലാവരോടും പ്രശ്നം പരിശോധിക്കുമെന്ന് ഉറപ്പു നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts