ബെംഗളൂരുവിലെ കുഴികൾ നികത്തുന്നതിൽ ബിബിഎംപി പൂർണമായും പരാജയപെട്ടു; കർണാടക ഹൈക്കോടതി

ബെംഗളൂരു: വ്യാഴാഴ്ച നഗരത്തിലെ കുഴി ഭീഷണിയുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതി ബൃഹത് ബംഗളൂരു മഹാനഗര പാലികയെ (ബിബിഎംപി) കുറ്റപ്പെടുത്തി.. ഇക്കാര്യത്തിൽ കോടതി നൽകിയ ഉത്തരവുകൾ പാലിക്കുന്നതിൽ ബിബിഎംപി പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. കുഴി ഭീഷണി സംബന്ധിച്ച് വിജയ് മേനോൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അതൃപ്തി അറിയിച്ചത്.

  ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ

കുഴികൾ നിറഞ്ഞ റോഡുകൾ കാരണം ബെംഗളൂരുവിൽ മരണസംഖ്യ വർധിക്കുന്നുണ്ടെന്നും കുഴികൾ നികത്താൻ ബിബിഎംപി ഉചിതമായ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടില്ലെന്നും ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. കുഴികൾ അടയ്ക്കുന്നതിൽ ബിബിഎംപി പൂർണ പരാജയമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും എത്ര കുഴികൾ നികത്തിയെന്നുമുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബിബിഎംപിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഇടപെട്ട് ബെംഗളൂരുവിലെ കുഴികൾ നികത്തുന്നത് സംബന്ധിച്ച് വിശദമായ നടപടി സ്വീകരിച്ച റിപ്പോർട്ട് സമർപ്പിച്ചു. വിഷയത്തിൽ വാദിക്കാൻ സമയം വേണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. വാദം കേൾക്കാമെന്ന് സമ്മതിച്ച കോടതി കേസ് നവംബർ രണ്ടിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ഇന്ന് വിധാൻ സൗധ ഓഫീസുകൾക്ക് പകുതി ദിവസം അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
[masterslider id="10"]

Related posts