ബെംഗളൂരുവിലേക്കുള്ള വിമാനം എമർജൻസിക്കായി തുർക്കിയിൽ ഇറക്കി, പിന്നീട് പറന്നത് 2 ദിവസത്തിനു ശേഷം 

ബെംഗളൂരു: ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ലുഫ്താന്‍സ ഫ്‌ളൈറ്റ് മെഡിക്കല്‍ എമര്‍ജന്‍സി കാരണം തുര്‍ക്കിയിലെ ഇസ്താംബൂളില്‍ അടിയന്തരമായി ലാന്റ് ചെയ്തു.

എന്നാല്‍ ഇവിടെ നിന്നും വിമാനം പിന്നീട് പറന്നുയർന്നത് 2 ദിവസത്തോളം സമയമെടുത്ത്. . ഇതേതുടര്‍ന്ന് ക്ഷീണിതരായ യാത്രക്കാര്‍ വിമാനത്താവളത്തില്‍ രണ്ട് ദിവസത്തോളം കാത്തിരിക്കേണ്ടതായി വന്നു. ഒക്‌ടോബര്‍ 18ന് യാത്ര തിരിച്ച വിമാനം പിറ്റേന്ന് രാവിലെ ലക്ഷ്യസ്ഥലമായ ബംഗളൂരുവില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 19ന് രാത്രി 10:30 ന് മാത്രമാണ് ഇസ്താംബൂളില്‍ നിന്നും വിമാനത്തിന് യാത്ര പുനരാരംഭിക്കാന്‍ കഴിഞ്ഞത്. ഉദ്ദേശം രണ്ട് ദിവസത്തോളം സമയമാണ് ഇതുമൂലം യാത്രക്കാര്‍ക്ക് നഷ്ടമായത്.

  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ

മുന്നോറോളം ഇന്ത്യക്കാരായിരുന്നു ബംഗളൂരുവിലേക്കുള്ള ലുഫ്താന്‍സ ഫ്‌ളൈറ്റിലുണ്ടായിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts