സവർക്കർ രഥയാത്ര യെദ്യൂരപ്പ ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: കര്‍ണാടകയില്‍ വീര്‍ സവര്‍കര്‍ക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ രഥയാത്ര സംഘടിപ്പിച്ചു.

രഥയാത്ര ഇന്ന് മൈസൂരില്‍ മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഫ്‌ലാഗ് ഓഫ് ചെയ്തു. വീര്‍ സവര്‍ക്കര്‍ പ്രതിഷ്ഠാനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ യാത്ര മൈസൂരു കൊട്ടാരത്തിന്റെ വടക്കേ കവാടത്തിന് സമീപമുള്ള കോട്ടെ ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തില്‍ നിന്ന് രാവിലെ 11ന് ആരംഭിച്ചു.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

‘ബോലോ ഭാരത് മാതാ കി, വന്ദേമാതരം’ എന്ന മുദ്രാവാക്യവുമായാണ് സവര്‍ക്കര്‍ രഥയാത്രയ്‌ക്ക് തുടക്കം കുറിച്ചത്. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സവര്‍ക്കറിനെ ‘ശ്രദ്ധയനായ പുത്രന്‍’ എന്ന് വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്മരണയ്‌ക്കായി സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരുന്നുവെന്നും യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഎസ് യെദ്യൂരപ്പ പറഞ്ഞു. ഈ രഥയാത്ര ആരംഭിക്കുന്നത് ഒരു ബഹുമതിയാണ്. ഒരു വശത്ത് ഇന്ത്യ ഒരു ‘വിശ്വഗുരു’ ആകാനുള്ള പാതയിലാണ്, എന്നാല്‍ മറുവശത്ത് നമ്മള്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. ചില സംഭവങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിക്കുന്നു. കര്‍ണാടകയില്‍ സവര്‍ക്കറിനെ കുറിച്ചുളള വിവാദത്തില്‍ താന്‍ ദുഃഖിതനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
[masterslider id="10"]

Related posts