കെഎസ്ആർടിസി; ജൂലൈയിലെ വരവും ചെലവും തമ്മിൽ 100 കോടിയുടെ അന്തരം

തിരുവനന്തപുരം: ജൂലൈയിൽ കെ.എസ്.ആർ.ടി.സി.യിലെ വരവും ചെലവും തമ്മിൽ 100 കോടി രൂപയുടെ അന്തരം. സർക്കാർ നൽകിയ 50 കോടി രൂപയ്ക്ക് പുറമെ മാനേജ്മെന്‍റ് കടമെടുത്ത 50 കോടി രൂപയും കൊണ്ടാണ് ജൂണിലെ ശമ്പളവും ഡീസൽ തുകയും കൊടുത്തുതീര്‍ത്തതെന്ന് ബാലൻസ് ഷീറ്റിൽ പറയുന്നു.

ചെലവ് കുറയ്ക്കുകയും കൂടാതെ ഡ്യൂട്ടി പരിഷ്കരിക്കുകയും ചെയ്തതോടെ ബസുകളിൽ നിന്നുള്ള വരുമാനം വർദ്ധിച്ചിട്ടുണ്ട്. ജൂലൈയിൽ ഒരു ബസിൽ നിന്നുള്ള ശരാശരി പ്രതിദിന വരുമാനം 14,873 രൂപയാണ്‌.അതായത് കെ.എസ്.ആർ.ടി.സിയുടെ ശരാശരി വരുമാനം മെച്ചപ്പെട്ട കളക്ഷനുള്ള സ്വകാര്യ ബസിനേക്കാൾ മുകളിൽ ആണ്.
സ്വിഫ്റ്റ് (6.57 കോടി രൂപ), ജന്റം (4.24 കോടി രൂപ), ബജറ്റ് ടൂറിസം (0.51 കോടി രൂപ) എന്നിവ ഉൾപ്പെടെ ജൂലൈയിലെ കോർപ്പറേഷന്‍റെ ടിക്കറ്റ് വരുമാനം 172.69 കോടി രൂപയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
[masterslider id="10"]

Related posts