മംഗളൂരു – ചെന്നൈ എഗ്മോറിലെ യാത്ര ജീവൻ പണയപ്പെടുത്തി

ബെംഗളൂരു: ആവശ്യത്തിന് ജനറല്‍ കംപാര്‍ട്ട്മെന്‍റുകളില്ലാത്തതിനാല്‍ മംഗളൂരു -ചെന്നൈ എഗ്മോര്‍ ട്രെയിനിലെ യാത്ര ബുദ്ധിമുട്ടിൽ.

നൂറുണക്കിന് യാത്രക്കാരാണ് ഈ വണ്ടി ആശ്രയിച്ച് യാത്ര ചെയ്യുന്നത്. എന്നാൽ രണ്ട് ജനറല്‍ കംപാര്‍ട്ടുമെന്‍റുകള്‍ മാത്രമാണുള്ളത്.18 ബോഗികളുള്ള വണ്ടിയില്‍ ബാക്കിയെല്ലാം എ.സി. കോച്ചുകളാണ്. ഇതാണ് യാത്ര ദുരിതയാത്രയാവാന്‍ കാരണമാവുന്നത്.

രാവിലെ 9.30ന് പയ്യന്നൂരില്‍ എത്തിച്ചേരേണ്ട ട്രെയിന്‍ മിക്ക ദിവസങ്ങളിലും 9.45 ആവും സ്റ്റേഷനിലെത്താന്‍. കണ്ണൂരിലും മറ്റുമുള്ള ഓഫിസുകളിലെത്തേണ്ട യാത്രക്കാര്‍ക്ക് ചവിട്ടുപടികളില്‍ തൂങ്ങി യാത്രചെയ്യേണ്ട ഗതികേടാണ്.

വൈകുന്നതുകൊണ്ട് മറ്റു വണ്ടികള്‍ക്ക് പോകാനെത്തിയവരും ഈ വണ്ടിയില്‍ കയറുന്നതോടെ തിരക്ക് കൂടും. പതിനാറോളം കംപാര്‍ട്ടുമെന്‍റുകള്‍ കാലിയായി കിടക്കുമ്പോഴാണ് ദുരവസ്ഥ. ഏറ്റവും പിറകിലുള്ള രണ്ടു കംപാര്‍ട്ടുമെന്‍റുകളും ഒരു പകുതി ബോഗിയും മാത്രമാണ് ജനറല്‍ കംപാർട്ടുമെന്‍റുകള്‍. ബസ് ചാര്‍ജ് വര്‍ധിച്ചതോടെ ട്രെയിനിനെ ആശ്രയിക്കുന്നവരുടെ എണ്ണം നിലവിൽ കൂടിയിട്ടുണ്ട്.

ഇതും തിരക്ക് വര്‍ധിക്കാന്‍ ഒരു കാരണമായെന്ന് പറയാം. അതുകൊണ്ടുതന്നെ ജനറല്‍ കംപാര്‍ട്ടുമെന്‍റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ചുരുങ്ങിയത് അഞ്ച് ജനറല്‍ കംപാര്‍ട്ടുമെന്‍റുകളെങ്കിലും ഉണ്ടായാല്‍ മാത്രമേ തിരക്ക് ഒഴിവാക്കാനാവൂ എന്ന് യാത്രക്കാര്‍ പറയുന്നു. പകല്‍ യാത്രക്കെങ്കിലും എണ്ണം കൂട്ടി യാത്രക്കാരുടെ ദുരിതം പരിഹരിക്കണമെന്നാണ് ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us