വൃക്ക ദാതാക്കളെ വഞ്ചിച്ച രണ്ട് നൈജീരിയക്കാരും ഘാന സ്വദേശിയും പിടിയിൽ.

ബെംഗളൂരു: നഗരത്തിലെ വിവിധ ആശുപത്രികളുടേത് അനുകരിച്ച് വ്യാജ വെബ്‌സൈറ്റുകൾ സൃഷ്‌ടിക്കുകയും വൃക്ക മാറ്റിവെക്കാൻ സാധ്യതയുള്ളവരെ വലയിലാക്കുന്നതിനായി 4 കോടി രൂപ വരെ വ്യാജ പരസ്യം നൽകുകയും ചെയ്‌തതിന് രണ്ട് നൈജീരിയക്കാരെയും ഒരു ഘാനക്കാരനെയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

മാത്യു ഇന്നസെന്റ്, നൈജീരിയയിൽ നിന്നുള്ള മാത്യു മിറാക്കിൾ, ഘാനയിൽ നിന്നുള്ള കോളിൻസ് എന്നിവരാണ് അറസ്റ്റിലായത്. വൃക്ക മാറ്റിവെക്കുന്നതിനായി ദാതാക്കൾ അവരെ ബന്ധപ്പെട്ടപ്പോൾ, രജിസ്ട്രേഷൻ ഫീസ് തുടങ്ങിയ വിവിധ ചാർജുകളുടെ പേരിൽ ലക്ഷക്കണക്കിന് രൂപ മുൻകൂറായി വാങ്ങുകയും പിന്നീട് ബന്ധം വിച്ഛേദിക്കുകയുമാണ് പ്രതികൾ ചെയ്തത്.

  പ്രധാനമന്ത്രിയുടെ സന്ദർശനം: ബെംഗളൂരുവിൽ നാളെ (മെയ് 10) വ്യാപക ഗതാഗത നിയന്ത്രണം

തങ്ങളുടെ ആശുപത്രിയുടെ പേരിൽ ചിലർ വെബ്‌സൈറ്റ് ആരംഭിച്ചതായി സാഗർ ഹോസ്പിറ്റൽസ് മെഡിക്കൽ ഡയറക്ടർ തെക്കുകിഴക്കൻ ഡിവിഷൻ സിഇഎൻ (സൈബർ ഇക്കണോമിക്സ് & നാർക്കോട്ടിക് ക്രൈംസ്) പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സാഗർ ഹോസ്പിറ്റലിന്റെ വെബ്‌സൈറ്റ് sagarhospital.in ആയിരുന്നപ്പോൾ സൃഷ്ടിച്ച വെബ്‌സൈറ്റ് sagarhospital.site ആണെന്ന് പോലീസ് പറഞ്ഞു.

 

അമൃതഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ നിന്നാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഇന്നസെന്റും മിറക്കിളും സ്റ്റുഡന്റ് വിസയിലാണ് ഇന്ത്യയിലെത്തിയതെന്നും അവയുടെ കാലാവധി കഴിഞ്ഞെന്നും കണ്ടെത്തി. കോളിൻസ് ബിസിനസ് വിസയിലാണ് ഇന്ത്യയിലെത്തിയതെന്നും പോലീസ് പറഞ്ഞു.

  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ

പ്രതികൾ നഗരത്തിലെ ഒന്നിലധികം ആശുപത്രികളുടെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ സൃഷ്ടിച്ചതായും കണ്ടെത്തിയട്ടുണ്ട്. എന്നാൽ, പരിശോധിച്ചപ്പോൾ ഈ അക്കൗണ്ടുകളിൽ പണമില്ല. പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും പോലീസ് കണ്ടെത്തി, തുടരന്വേഷണം നടന്നുവരികയാണെന്നും അവരുടെ ഡിജിറ്റൽ വാലറ്റുകളും മറ്റ് അക്കൗണ്ടുകളും പരിശോധിക്കാൻ കോടതിയുടെ അനുമതി വാങ്ങിയിട്ടുണ്ടെന്നും . നിലവിൽ അവർ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts