സബ് ഇൻസ്പെക്ടർ റിക്രൂട്ട്മെന്റ് അഴിമതി; ബിജെപി നേതാവിന്റെ വീട്ടിൽ സിഐഡി റെയ്ഡ്

ബെംഗളൂരു : പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) റിക്രൂട്ട്‌മെന്റ് അഴിമതി അന്വേഷിക്കുന്ന കർണാടകയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) കലബുറഗി ജില്ലയിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) മുൻ വനിതാ യൂണിറ്റ് പ്രസിഡന്റ് ദിവ്യ ഹഗരാഗിയുടെ വീട്ടിൽ ഞായറാഴ്ച റെയ്ഡ് നടത്തി.

വീട്ടിൽ അവർ ഇല്ലാതിരുന്നതിനാൽ സിഐഡി സംഘം ഭർത്താവ് രാജേഷ് ഹഗരാഗിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും

ദിവ്യയുടെ കീഴിലുള്ള ജ്ഞാനജ്യോതി ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎസ്‌ഐ പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് റെയ്ഡ്. ഏതാനും പേർ ചേർന്ന് വ്യാജ മാർക്ക് ഉണ്ടാക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് ഏപ്രിൽ 9 ന് സിഐഡി സംഘം കേസെടുത്തു. പിഎസ്‌ഐയുടെ 545 തസ്തികകളിലേക്കുള്ള പരീക്ഷ കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്നിരുന്നു, അതിൽ 52,000 ത്തോളം വിദ്യാർഥികൾ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
[masterslider id="10"]

Related posts