ധാബ തൊഴിലാളിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ പിടിയിൽ.

ബെംഗളൂരു: ധാബയിലെ ജീവനക്കാരനെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ സ്ഥിരം കുറ്റവാളികൾ ഉൾപ്പെടെ മൂന്നുപേരെ സോളദേവനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഡിസംബർ 23ന് നെലമംഗല ഹൈവേയിലെ യു ടേൺ ധാബയിലാണ് സംഭവം നടന്നത്. ആക്രമണം ആസൂത്രണം ചെയ്ത ഉടമയും ഭാര്യയും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സംഘം ധാബ നശിപ്പിക്കാൻ ശ്രമിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നാൽ സംഘമെത്തി ജീവനക്കാരിലൊരാളായ മനോഹറിനെ തീകൊളുത്തുമ്പോൾ ധാബയുടെ ഉടമ പരിസരത്തുണ്ടായിരുന്നില്ല. സഹപ്രവർത്തകൻ തേജസ് യുവാവിന്റെ തീ അണച്ച ശേഷം  വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. സോളദേവനഹള്ളി പോലീസ് മനോഹറിന്റെ മൊഴി രേഖപ്പെടുത്തുകയും അജ്ഞാതർക്കെതിരെ സെക്ഷൻ 436 (വീട് നശിപ്പിക്കാനുള്ള ഉദ്ദേശത്തോടെ തീയോ സ്‌ഫോടക വസ്തുക്കളോ ഉപയോഗിച്ചുള്ള അതിക്രമം), സെക്ഷൻ 307 (കൊലപാതക ശ്രമം) എന്നിവ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് മനോഹറിന്റെ മരണത്തിന് ശേഷം പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കുകയായിരുന്നു.

അന്വേഷണത്തിൽ ധാബ ഉടമയുടെ ഭാര്യക്ക് പ്രതികളിലൊരാളുമായി അവിഹിത ബന്ധമുണ്ടായിരുന്നതായും ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയോട് അവളിൽ നിന്ന് മാറിനിൽക്കാൻ ഭർത്താവ് മുന്നറിയിപ്പ് നൽകിയതായും കണ്ടെത്തി. ഇതേത്തുടർന്നാണ് വസ്തു നശിപ്പിക്കാൻ ഇരുവരും ചേർന്ന് തീരുമാനിച്ചത്. അത്താഴം കഴിച്ചതിന് ശേഷം ബില്ലടക്കാൻ പ്രതികൾ വിസമ്മതിച്ചതിനെ തുടർന്ന് രോഷാകുലരായ ഇവർ ധാബയ്ക്ക് തീയിടുകയായിരുന്നു. സ്ഥിരം കുറ്റവാളികളിൽ രണ്ടുപേർ നഗരത്തിലും പരിസരത്തും കൊലപാതകശ്രമവും കവർച്ചയും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us