നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പ്; ബിജെപിക്ക് ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവ്

ബെംഗളൂരു : കർണാടക സംസ്ഥാന നിയമസഭയുടെ ഉപരിസഭയായി കണക്കാക്കുന്ന നിയമനിർമാണ കൗൺസിലിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് കേവലഭൂരിപക്ഷം നേടാനായില്ല. പാർട്ടിക്ക് 11 സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞു, കോൺഗ്രസും തുല്യ സംഖ്യയിൽ വിജയിച്ചു. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി പ്രാദേശിക പാർട്ടിയായ ജെഡി(എസ്) ന് രണ്ട് സീറ്റുകൾ മാത്രമാണ് നേടാനായത്. മുൻ ബിജെപി മന്ത്രി രമേഷ് ജാരക്കിഹോളിയുടെ സഹോദരൻ ലഖൻ ജാരക്കിഹോളി ബിജെപി നേതാവ് മഹന്തേഷ് കവടഗിമഠത്തിനെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അദ്ദേഹത്തെ മൂന്നാം സ്ഥാനത്തേക്ക് തള്ളുകയും വിജയിക്കുകയും ചെയ്തു.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

75 അംഗ കൗൺസിലിൽ 37 സീറ്റുകളുള്ള ബിജെപിക്ക് ഭൂരിപക്ഷം നേടുന്നതിൽ ഒരു സീറ്റിന്റെ കുറവാണ് ഉണ്ടായത്. ചൊവ്വാഴ്ച അർധരാത്രിവരെയാണ് അന്തിമഫലം പ്രഖ്യാപിച്ചത്. നിലവിൽ 75 അംഗ കൗൺസിലിൽ ഭരിക്കുന്ന ബിജെപി 37, കോൺഗ്രസ് 26, ജെഡി(എസ്) 11, ഒരു സ്വതന്ത്ര സ്ഥാനാർഥി എന്നിവരാണ് ഉള്ളത്. നിലവിലെ അംഗങ്ങളുടെ കാലാവധി അവസാനിക്കുന്ന ജനുവരി അഞ്ചിന് ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചുമതലയേൽക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
[masterslider id="10"]

Related posts