ലോക്ക്ഡൗൺ ഇളവുകൾ ഇങ്ങനെ;കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു : ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ച നഗരജില്ല ഉൾപ്പെടെയുള്ള 20 ജില്ലകളിലെ രാത്രി, വാരാന്ത്യ കർഫ്യൂ സംബന്ധിച്ച് വിശദമായ മാർഗനിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ.

രാത്രി 7 മുതൽ പിറ്റേന്നു പുലർച്ചെ 5 വരയാണു രാതി കർഫ്യൂ.

വെള്ളിയാഴ്ച രാത്രി 7 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെയാണു വാരാന്ത്യ കർഫ്യൂ.

ഇവയൊഴിച്ചുള്ള സമയങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമേ അവശ്യസാധനങ്ങൾ വാങ്ങാൻ അനുവാദമുള്ളൂ എന്നും ചീഫ് സെകട്ടറി പി.രവി കുമാർ പുറത്തിറക്കിയ ഉത്തരവിൽ മാർഗനിർദേശം വ്യക്തമാക്കുന്നു.

  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം

സമ്പൂർണ ലോക്ക്ഡൗൺ അവസാനിക്കുന്ന 14 മുതൽ 21വരെയാണ് ഈ ജില്ലകൾക്കു പ്രത്യേക ഇളവുകൾ,

  1. ഐടി, അനുബന്ധ കമ്പനികളിൽ അവശ്യം വേണ്ട ജീവനക്കാർ മാത്രമേ ഓഫിസിൽ പോകേണ്ടതുള്ളൂ. പരമാവധി വീട്ടിലിരുന്നു ജോലി ചെയ്യണം.
  2. വ്യവസായ സ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റും രാത്രി ജോലി ചെയ്യുന്നവർ,തിരിച്ചറിയിൽ കാർഡുകളും സ്ഥാപനങ്ങളുടെ കത്തും കൈവശം വയ്ക്കണം.
  3. അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ടില്ലാത്ത യാത്ര വാരാന്ത്യങ്ങളിലും രാത്രി കർഫ്യൂ സമയത്തും അനുവദിക്കില്ല.
  4. ചികിത്സയ്ക്കായി പോകുന്ന വരെയും മെഡിക്കൽ രംഗത്ത്
    പ്രവർത്തിക്കുന്നവരെയും തടയില്ല.
  5. ടെലികോം, ഇന്റർനെറ്റ് സേവനവുമായി ബന്ധപ്പെട്ട വാഹനങ്ങൾ അനുവദിക്കും.
  6. ചരക്കുവാഹനങ്ങൾക്ക് സർവീസ് നടത്താം.
  7. ട്രെയിൻ, വിമാന യാത്രക്ക് അനുവാദമുണ്ട്.
  8. വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും ബസ് ടെർമിനലുകളിലേക്കുമുള്ള യാത്ര അനുവദിക്കും. യാത്രാരേഖകൾ പാസായി ഉപയോഗിക്കാം.
  9. 24 മണിക്കുറും ഹോം ഡെലിവറി അനുവദിക്കും.
  10. വിവാഹങ്ങൾ വീടുകളിൽ മാത്രം. കോവിഡ് സുരക്ഷാ ചട്ടങ്ങൾ പാലിച്ച് പരമാവധി 40പേരെ പങ്കെടുപ്പിക്കാം.
  11. സംസ്കാരച്ചടങ്ങുകളിൽ 5 പേർക്കു പങ്കെടുക്കാം.
  ബെംഗളൂരുവിലെ ഫ്ലാറ്റിൽ കളിക്കുന്നതിനിടെ ഒന്നാം നിലയിൽ നിന്ന് വീണ് ഒന്നരവയസ്സുകാരി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം
[masterslider id="10"]

Related posts

Click Here to Follow Us