കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി പോലീസുകാരൻ പോലീസ് വാനിൽ ആത്മഹത്യ ചെയ്തു.

ബെംഗളൂരു: കോവിഡ് രോഗം  സ്ഥിരീകരിച്ചതിന് ശേഷം ആശുപത്രിയിലേക്ക്‌ കൊണ്ടു പോകുന്ന വഴിയിൽ പോലീസ് വാനിൽ ഹെഡ്കോൺസ്റ്റബിൾ ആത്മഹത്യചെയ്തു.

കെ.എസ്.ആർ.പി. നാലാമത് ബെറ്റാലിയനിലെ 51-കാരനായ ഹെഡ് കോൺസ്റ്റബിളാണ് മരിച്ചത്.

ഉടുത്തിരുന്ന ലുങ്കിയിൽ ബസിനുള്ളിലെ  കമ്പിയിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം.

തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് ശേഷം ഇന്ദിരാനഗർ സി.വി. രാമൻ നഗറിലെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്ന വഴിയിലായിരുന്നു സംഭവം.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

വാഹനം ആശുപത്രിയിലെത്തിയപ്പോഴാണ് ഹെഡ് കോൺസ്റ്റബിൾ  ആത്മഹത്യ ചെയ്ത സംഭവം ഡ്രൈവർ അറിയുന്നത്.

മറ്റു പോലീസുകാർ വേറെ വാഹനങ്ങളിലും ബൈക്കിലുമായി പിന്തുടരുന്നുണ്ടായിരുന്നു.

കോവിഡ് പരിശോധനാഫലം  തിങ്കളാഴ്ച രാത്രി എട്ടരയോടെ അറിഞ്ഞശേഷം പോലീസുകാരൻ വളരെനിരാശനായിരുന്നുവെന്ന് കെ.എസ്.ആർ.പി. എ.ഡി.ജി.പി. അലോക് കുമാർ പറഞ്ഞു.

ഇതിന് ശേഷം കമാൻഡന്റും അസിസ്റ്റന്റ് കമാൻഡന്റും കോൺസ്റ്റബിളിനെ കൗൺസലിങ് നടത്തിയ ശേഷമാണ് ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്.

വാഹനത്തിൽ കോൺസ്റ്റബിളും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കുറച്ചുനേരം ഡ്രൈവറോട് സംസാരിച്ച ശേഷമാണ് ആത്മഹത്യ ചെയ്തതെന്നും അലോക് കുമാർ അറിയിച്ചു.

  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ

ലോക്ഡൗൺ സുരക്ഷാസംഘത്തിന്റെ ഭാഗമായിരുന്ന ഹെഡ് കോൺസ്റ്റബിൾ കുറച്ചു ദിവസങ്ങളായി ക്വാറന്റീനിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
[masterslider id="10"]

Related posts