തിരുച്ചിറപ്പള്ളി ജൂവലറിയിൽനിന്ന് 13 കോടി വിലവരുന്ന ആഭരണങ്ങൾ കവർന്ന സംഭവം; മുഖ്യപ്രതി ബെംഗളൂരുവിലെ കോടതിയിൽ കീഴടങ്ങി

ബെംഗളൂരു: തിരുച്ചിറപ്പള്ളി ലളിത ജൂവലറിയിൽനിന്ന് 13 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കവർന്ന സംഭവത്തിലെ മുഖ്യപ്രതി തിരുവാരൂർ മുരുകൻ (46) ബെംഗളൂരുവിലെ കോടതിയിൽ കീഴടങ്ങി. ഇയാൾക്കെതിരേ കർണാടകത്തിലും കേസുകളുണ്ട്. കേസന്വേഷിക്കുന്ന പോലീസ് സംഘം മുരുകനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. കവർച്ചസംഘത്തിലെ മറ്റൊരു പ്രതിയും മുരുകന്റെ ബന്ധുവുമായ സുരേഷ് കഴിഞ്ഞദിവസം തിരുവണ്ണാമലയിലെ കോടതിയിൽ കീഴടങ്ങിയിരുന്നു. ഇരുവരും ചേർന്നാണ് ജൂവലറിയിൽ മോഷണം നടത്തിയതെന്നാണ് പോലീസിന്റെ അനുമാനം. ഈ മാസം മൂന്നിന് പുലർച്ചെയാണ് ജൂവലറിയുടെ ഭിത്തി തുരന്ന് കവർച്ചസംഘം ആഭരണങ്ങൾ കടത്തിയത്. ഇതിൽ അഞ്ച് കിലോ സ്വർണം പോലീസിന്…

Read More

മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബൈക്ക് ടാക്സി ഡ്രൈവർമാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു.

ബെംഗളൂരു : വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് ബൈക്ക് ടാക്സി ഡ്രൈവർമാർ കൊള്ളയടിക്കപ്പെട്ടു. യാത്രക്കാർ എന്ന വ്യാജേന വിളിച്ചുവരുത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈലും പണവും തട്ടിയ സംഭവം മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആണ് നടന്നത്. ഹൊസൂർ റോഡിലെ കുഡലു ഗേറ്റിന് സമീപം രാത്രി 12:30ന് ബൈക്കുമായി എത്തിയ ധനേശ്വറിനെ (37) മൂന്നുപേർ ചേർന്ന് കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. 1200 രൂപ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ മൊബൈൽ ഫോൺ പവർ ബാങ്ക് എന്നിവ തട്ടിയെടുത്ത ശേഷം എടിഎം കാർഡ് പിൻ നമ്പർ ചോദിച്ചു മർദ്ദിക്കുകയും ഇതുപയോഗിച്ച്…

Read More

നഗരത്തിൽ കന്നഡ ബോർഡുണ്ടെങ്കിൽമാത്രം വ്യാപാര ലൈസൻസ്; കന്നഡ ഭാഷയിൽ വലിയ അക്ഷരത്തിൽ ബോർഡ് സ്ഥാപിക്കണം!

ബെംഗളൂരു: നഗരത്തിൽ കന്നഡ ബോർഡുള്ള കടകൾക്കുമാത്രം ലൈസൻസ് നൽകാനൊരുങ്ങി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബി.ബി.എം.പി.). കന്നഡയിൽ ബോർഡ് സ്ഥാപിച്ചില്ലെങ്കിൽ വ്യാപാരസ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുകയോ പുതുക്കിനൽകുകയോ ചെയ്യില്ലെന്ന് ബി.ബി.എം.പി. മേയർ എം. ഗൗതംകുമാർ അറിയിച്ചു. കന്നഡ ഭാഷയിൽ വലിയ അക്ഷരത്തിൽ ബോർഡ് സ്ഥാപിക്കണം. ബോർഡുകളിൽ മറ്റു ഭാഷകൾ ആകാമെങ്കിലും പ്രഥമ പരിഗണന കന്നഡയ്ക്കായിരിക്കണമെന്നാണ് നിർദേശം. കർണാടക രാജ്യോത്സവ ദിനമായ നവംബർ ഒന്നുമുതൽ നടപ്പാക്കാനാണ് തീരുമാനം. കെട്ടിടനിർമാണച്ചട്ടപ്രകാരം വാണിജ്യസമുച്ചയങ്ങളിലും കടകളിലും സ്ഥാപിക്കുന്ന ബോർഡുകളിൽ 60 ശതമാനം കന്നഡ ഭാഷ ഉപയോഗിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പലരും ഇതു പാലിക്കുന്നില്ല. അതിനാലാണ്…

Read More

മെട്രോയിലും ബസിലും യാത്രചെയ്യാവുന്ന കോമൺ മൊബിലിറ്റി കാർഡ് യാഥാർഥ്യമാകുന്നു!!

ബെംഗളൂരു: മെട്രോയിലും ബസിലും യാത്രചെയ്യാവുന്ന കോമൺ മൊബിലിറ്റി കാർഡ് യാഥാർഥ്യമാകുന്നു. അടുത്തവർഷം ജനുവരി ആദ്യത്തോടെ യാത്രക്കാർക്ക് ഈ കാർഡ് നൽകാനാണ് നീക്കം. ഇതിനുമുമ്പായി കാർഡിന്റെ ട്രയൽ റൺ നടത്താനുള്ള ഒരുക്കത്തിലാണ് എജൻസികളെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്(ബി.എം.ആർ.സി.എൽ.) മാനേജിങ് ഡയറക്ടർ അജയ് സേത്ത് പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ മജസ്റ്റിക്, ബൈയപ്പനഹള്ളി സ്റ്റേഷനുകളിൽ നാലുവീതം ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ(എ.എഫ്.സി.) ഗേറ്റുകൾ സ്ഥാപിക്കും.

Read More

യാത്രക്കാരുടെ എണ്ണത്തിൽ വൻ റെക്കാർഡിട്ട് “നമ്മ മെട്രോ”

ബെംഗളൂരു : ഒറ്റ ദിവസത്തെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന. നമ്മ മെട്രോയിൽഈ മാസം നാലിന് യാത്രചെയ്തത് 4.5 ലക്ഷം പേരാണ്. ഓഗസ്റ്റ് 30 ലെ 4.3 ലക്ഷത്തിന്റെ റെക്കോർഡ് ആണ് തിരുത്തിയത്. നവരാത്രി തിരക്കിനു പുറമേ ബംഗളൂരുവിെലെ മഴ മെട്രോ ട്രെയിനുകൾ ആശ്രയിക്കാൻ കൂടുതൽ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ട് നാലുമാസത്തിനിടെ 10% യാത്രക്കാർ വർധിച്ചിട്ടുണ്ട്.

Read More

കലാശിപ്പാളയത്തിന് പുതിയ മുഖം! പുതിയ കിടിലൻ ബസ് ടെർമിനൽ ഡിസംബറിൽ പ്രവർത്തനക്ഷമമാകും.

ബെംഗളൂരു : കലാശി പാളയം ബി എം ടി സി ബസ് ടെർമിനൽ ഡിസംബറിൽ പ്രവർത്തനക്ഷമമാകും. 2016 നിർമ്മാണം ആരംഭിച്ച ടെർമിനലിന് 80% പ്രവൃത്തികൾ പൂർത്തിയായി. 4.13 ഏക്കറിൽ 63.5 കോടി രൂപ ചെലവഴിച്ചാണ് ടെർമിനൽ നിർമ്മിക്കുന്നത്. ബിഎംടിസി ക്ക് പുറമെ കർണാടക ആർ ടി സിയുടെ ഓർഡിനറി എക്സ്പ്രസ് സംസ്ഥാനാന്തര സ്വകാര്യ ബസ് സർവീസുകൾ കലാസിപാളയത്ത് നിന്നാണ് ഇപ്പോൾ പുറപ്പെടുന്നത്. നിലവിൽ ബസ്സുകൾ റോഡരികിൽ നിർത്തി ഇടുന്നതിനാൽ കലാസിപാളയത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

Read More

നഗരത്തില്‍ നിന്ന് വോള്‍വോ ബസുകള്‍ പിന്‍‌വലിക്കുന്നു;പകരം വാടക വൈദ്യുതി ബസ്സുകള്‍;വോള്‍വോ ബസുകള്‍ ഇനി ചെറു നഗരങ്ങളില്‍ സര്‍വീസ് നടത്തും.

ബെംഗളൂരു: ഏതാനും മാസങ്ങൾക്കുള്ളിൽ നഗരത്തിൽ വോൾവോ ഡീസൽ ബസുകൾക്കുപകരം 300 എ.സി. വൈദ്യുതിബസുകൾ നിരത്തിലിറക്കാനൊരുങ്ങി ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.). നഷ്ടത്തിലുള്ള വോൾവോ ബസ് പാതകൾ പരിശോധിച്ചുവരികയാണെന്നും ഇന്‍ഫോസിസ് ,മാന്യത ടെക്ക് പാര്‍ക്ക് തുടങ്ങിയ  സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി സര്‍വീസ് നടത്തുന്ന വോള്‍വോ ബസുകള്‍ മാത്രമേ നഗരത്തില്‍ ഉണ്ടാകൂ എന്നും  ബി.എം.ടി.സി. അധികൃതർ വ്യക്തമാക്കി. http://bangalorevartha.in/archives/35394 പുതിയതായി വോൾവോ ബസുകൾ വാങ്ങേണ്ടെന്നാണ് തീരുമാനം. വിമാനത്താവളം, ഔട്ടർ റിങ് റോഡ്, ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ് തുടങ്ങിയ ഭാഗങ്ങളിലേക്കായിരിക്കും എ.സി. വൈദ്യുതി ലോ ഫ്ളോർ ബസുകൾ സർവീസ്…

Read More

മുന്‍ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെയും എം.എല്‍.എ.ജാലപ്പയുടെയും സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 4.25 കോടി രൂപ കണ്ടെത്തി.

ബെംഗളൂരു : കോൺഗ്രസ് നേതാക്കളായ കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര, മുൻ എംപി ആർ.എൽ.ജാലപ്പ എന്നിവരുടെയും സഹായികളുടെയും സ്ഥലങ്ങളിൽ നടന്ന റെയ്ഡിൽ 4.25 കോടി രൂപ കണ്ടെത്തിയതായി ആദായനികുതി വകുപ്പ്. ബെംഗളൂരുവിലെയും തുമകുരുവിലെയും മുപ്പതോളം സ്ഥലങ്ങളിൽ മുന്നൂറിലേറെ ഉദ്യോഗസ്ഥരാണു റെയ്ഡ് നടത്തിയത്. മെഡിക്കൽ സീറ്റുകൾ 50 ലക്ഷം മുതൽ 60 ലക്ഷം രൂപയ്ക്കു വരെ വിൽക്കുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണു റെയ്ഡ്. പണവും മെഡിക്കൽ പ്രവേശനത്തിലെ ക്രമക്കേട് തെളിയിക്കുന്ന രേഖകളും കണ്ടെത്തി. ‘റെയ്ഡിനെക്കുറിച്ച് എനിക്കറിയില്ല. അവർ എവിടെയാണ് പരിശോധിക്കുന്നതെന്നും അറിയില്ല. എനിക്ക് ഒരു പ്രശ്നവുമില്ല. ഞങ്ങളുടെ…

Read More

സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ യുവതി തായ്ലാന്റിൽ വാഹനാപകടത്തിൽ മരിച്ചു;ബന്ധുക്കൾക്ക് പാസ്പോർട്ട് ഇല്ലാത്തതിൽ മൃതദേഹം നാട്ടിൽ കൊണ്ടുവരാൻ ആകുന്നില്ല;വിദേശകാര്യ മന്ത്രാലയം ഇടപെട്ടു.

ബെംഗളൂരു : കോൺഫറൻസിൽ പങ്കെടുക്കാനായി പോയ സോഫ്റ്റ് വെയർ എൻജിനീയർ പ്രജ്ഞ പലിവാൾ (29) തായലേന്റിൽ വാഹനാപകടത്തിൽ മരിച്ചു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന യുവതിയുടെ മൃതദേഹം വീട്ടിൽ ആർക്കും പാസ്പോർട്ട് ഇല്ലാത്തതിനാൽ ഏറ്റുവാങ്ങാനായില്ല. വിഷയമറിഞ്ഞ് വിദേശകാര്യ മന്ത്രാലയം ഇതിൽ ഇടപെട്ടിട്ടുണ്ട്. ഹോങ്കോങ്ങ് ആസ്ഥാനമായുള്ള സംഘടനയുടെ വാർഷിക യോഗത്തിന് ഫുക്കെറ്റിൽ എത്തിയതായിരുന്നു യുവതി.നഗരത്തിലെ അക് സെൻചർ എന്ന കമ്പനിയിൽ ആണ് പ്രജ്ഞ ജോലി ചെയ്യുന്നത്.കൂടെ താമസിക്കുന്ന വ്യക്തി ആണ് ഈ വിവരം കുടുംബത്തെ അറിയിച്ചത്. പ്രജ്ഞ കാറിടിച്ച് മരിച്ചത് അറിഞ്ഞ് സ്വദേശമായ മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലക്കാരായ കുടുംബം…

Read More

എയർപോർട്ട്, ഔട്ടർ റിങ് റോഡ്, ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ് ഭാഗങ്ങളിലേക്ക് വൈദ്യുതിബസുകൾ

ബെംഗളൂരു: ഏതാനും മാസങ്ങൾക്കുള്ളിൽ നഗരത്തിൽ വോൾവോ ഡീസൽ ബസുകൾക്കുപകരം 300 എ.സി. വൈദ്യുതിബസുകൾ നിരത്തിലിറക്കാനൊരുങ്ങി ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.). നഷ്ടത്തിലുള്ള വോൾവോ ബസ് പാതകൾ പരിശോധിച്ചുവരികയാണെന്നും ഈ ബസുകൾ ഇനി സ്വകാര്യ കമ്പനികൾക്കുവേണ്ടിയാകും സർവീസ് നടത്തുകയെന്നും ബി.എം.ടി.സി. അധികൃതർ വ്യക്തമാക്കി. പുതിയതായി വോൾവോ ബസുകൾ വാങ്ങേണ്ടെന്നാണ് തീരുമാനം. വിമാനത്താവളം, ഔട്ടർ റിങ് റോഡ്, ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ് തുടങ്ങിയ ഭാഗങ്ങളിലേക്കായിരിക്കും എ.സി. വൈദ്യുതി ലോ ഫ്ളോർ ബസുകൾ സർവീസ് നടത്തുക. വൈദ്യുതിബസുകളിലെ നിരക്ക് വോൾവോ ബസുകളുടേതിനു തുല്യമായിരിക്കും. വോൾവോ സർവീസുകൾ വൻനഷ്ടത്തിലായതാണ്…

Read More
Click Here to Follow Us